ചെന്നൈ: ഉത്തേജക മരുന്ന് ഉപയോഗിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ഷോട്ട്പുട്ട് താരം ഉദയലക്ഷ്മിയെ ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും ഒഴിവാക്കി. ഉദയലക്ഷ്മി ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്ന നാഡയുടെ പരിശോധനാ റിപ്പോര്‍ട്ട് ചൊവ്വാഴ്ചയാണ് പുറത്തുവന്നത്.
ചെന്നൈയില്‍ നടന്ന അന്തര്‍സംസ്ഥാന സീനിയര്‍ അത്ലറ്റിക് മീറ്റില്‍ ഷോട്ട്പുട്ടില്‍ സ്വര്‍ണമെഡല്‍ ജേതാവായിരുന്നു ഉദയലക്ഷ്മി. ഈ മത്സരത്തിനിടെ ദേശീയ ഉത്തേജക മരുന്ന് വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.
2002ല്‍ നടന്ന ദേശീയ ഗെയിംസിലും ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതിനെതുടര്‍ന്ന് ഉദയലക്ഷ്മി അത്ലറ്റിക് ഫെഡറേഷന്റെ വിലക്ക് നേരിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: