കൊല്ലം: സിപിഐയുടെ മുതിര്‍ന്ന നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായ തെങ്ങമം ബാലകൃഷ്ണന് അന്തരിച്ചു. 86 വയസായിരുന്നു. കൊല്ലം കടപ്പാക്കടയിലെ വസതിയില്‍ ഇന്നലെ രാത്രി ആറരയോടെയായിരുന്നു അന്ത്യം. 1948 മുതല്‍ കമ്മ്യൂണിസ്റ്റ് ആശയപ്രചാരകനായിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി രണ്ടായി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ നിലയുറപ്പിച്ച തെങ്ങമം ബാലകൃഷ്ണന് 1970ല്‍ അടൂര്‍ മണ്ഡലത്തില്‍ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1977 വരെ നിയമസഭംഗമായിരുന്നു, 1981 മുതല്‍ 87 വരെ പബ്ലിക് സര്‍വീസ് കമ്മിഷനില്‍ അംഗമായിരുന്നു. ഗ്രന്ഥശാല സംഘത്തിനായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച തെങ്ങമത്തിന്റെ നേതൃത്വത്തിലായിരുന്നു കടപ്പാക്കട കേന്ദ്രീകരിച്ച് സ്പോര്‍ട്സ് ക്ലബും റീഡിംഗ് റൂമും നിര്‍മിച്ചത്. സിപിഐ മുഖപത്രമായ ജനയുഗത്തില്‍ മുപ്പത് വര്‍ഷത്തോളം എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: നിര്‍മല. സിപിഐ നേതാവായ സോണി ബി.തെങ്ങമം ഉള്‍പ്പെടെ മൂന്ന് മക്കളുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: