ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് പ്രളയക്കെടുതിയില്‍ കാണാതായവരില്‍ 1,227 കുട്ടികളും. കാണാതായ കുട്ടികളുടെ മാതാപിതാക്കളും ബന്ധുക്കളും സമര്‍പ്പിച്ച പരാതികള്‍ പ്രകാരമാണ് കാണാതായ കുട്ടികളുടെ കണക്കുകള്‍ പുറത്തുവന്നിരിക്കുന്നത്. പ്രളയത്തില്‍ നൂറോളം കുട്ടികള്‍ മരിച്ചതായാണ് വിവരം.
പ്രളയക്കെടുതിയില്‍ അനാഥരായ കുട്ടികളുടെ പുനരധിവാസത്തിനായി അഞ്ച് ലക്ഷം രൂപ സഹായം നല്‍കുമെന്ന് മധ്യപ്രദേശ് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ധര്‍മ്മ-വ്യാസ് മലനിരയില്‍ 300ഓളം പേര് ഇപ്പോഴും കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിവരം. എന്നാല്‍ മോശം കാലാവസ്ഥ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തടസം സൃഷ്ടിക്കുന്നുണ്ട്.
പിത്തോറഘട്ടില്‍ മാത്രം 600ഓളം പേര് കുടുങ്ങി കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. ദേശീയ ദുരന്തനിവാരണ സേനയിലെ 40 അംഗങ്ങള്‍ പിത്തോറഘട്ടില്‍ എത്തിയെങ്കിലും മോശം കാലാവസ്ഥാ രക്ഷാപ്രവര്‍ത്തനത്തിനു തടസമായിരിക്കുകയാണ്. 16 ഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന പിത്തോറഘട്ടിലെ എല്ലാ വീടുകള്‍ എല്ലാംതന്നെ പ്രളയത്തില്‍ നശിച്ചിരുന്നു.
കഴിഞ്ഞദിവസം ഉത്തരാഖണ്ഡ് സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതായി സുപ്രീംകോടതിയില്‍ അറിയിച്ചതിനു പിന്നാലെയാണ് പിത്തോറഘട്ടില്‍ 600ഓളം പേര് കുടുങ്ങികിടക്കുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. നൂറുകണക്കിനാളുകള്‍ കുടുങ്ങികിടന്നിരുന്ന ബദരീനാഥിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ വ്യോമസേനയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം പൂര്‍ത്തിയാക്കിയിരുന്നു.
കനത്ത മഴ രക്ഷാപ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരിക്കുകയാണ്. രണ്ടു മുതല്‍ മൂന്നു ദിവസം വരെ മഴ നീണ്ടു നിന്നേക്കാമെന്നാണ് കാലാവസ്ഥാ നീരീക്ഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പ്രളയവും മണ്ണിടിച്ചിലും ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: