മോനിപ്പള്ളി: വീടിന് തീപിടിച്ച് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ അയല്‍വാസികളായ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. ഉഴവൂര്‍ ചേറ്റുകുളം മുളയ്ക്കനാന് പടിഞ്ഞാറേകാവനാല് വീട്ടില്‍ തങ്കപ്പന്റെ മകന് സരീഷിന്റെ വീടാണ് കത്തിനശിച്ചത്. ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. തീപടരുന്നത് കണ്ട് അയല്‍വാസികളായ ശൗര്യമാക്കില്‍ (കപ്പടയില്‍) ബിജു (34), അമ്മിണി ലക്ഷ്മണന് (59) എന്നീവര്‍ക്ക് വീടിനുള്ളിലെ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. പൊള്ളലേറ്റവരെ മോനിപ്പള്ളി സ്വകാര്യാശുപത്രിയിലും, ഒരാളെ തെള്ളകത്തെ സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. അമിതമായ വൈദ്യുതി പ്രവാഹമാണ് തീപടരാന് കാരണമായതെന്ന് അയല്‍വാസികള്‍ പറഞ്ഞു.
വീടിന് തീ പിടിക്കുന്നതിന് അല്പം മുമ്പ് സമീപവാസിയായ കപ്പടയില്‍ രാധാകൃഷ്ണന്റെ വീട്ടിലെ ബള്‍ബ് പൊട്ടിത്തെറിച്ച ഉടനെയാണ് വീട്ടില്‍ തീ പടരുന്നത് കണ്ടത്. ഈ സമയം തങ്കപ്പനോ, കുടുംബാംഗങ്ങളോ വീട്ടില്‍ ഉണ്ടാകത്തത് വന്‍ ദുരന്തം ഒഴിവായി. കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്സ് വാഹനം കടന്നുപോരാന്‍ വഴിക്ക് വീതി ഇല്ലാത്തതുകൊണ്ട് രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ സാധിച്ചില്ല. വീട് പൂര്‍ണ്ണമായും കത്തി നശിച്ചു.
ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടം സംഭവിച്ചതായി കണക്കാക്കപ്പെടുന്നു പഞ്ചായത്ത് പ്രസിഡന്റ്് പി.എന്‍ അബ്രാഹം, ഗ്രാമപഞ്ചായത്തംഗം ജോസ് ദേവസ്യ വണ്ടാംകുന്നേല്‍ എന്നിവര്‍ സ്ഥലത്ത്സംഭവം അറിഞ്ഞ് കുറവിലങ്ങാട് പ്രിന്‍സിപ്പല്‍ എസ് ഐ ഷാജിമോന്‍ എത്തി രക്ഷപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: