പാലക്കാട്: ആദ്യകാല സിനിമാനടന്മാരില് പ്രമുഖനായിരുന്ന സാന്റോ കൃഷ്ണനെന്ന കൃഷ്ണന്(94)അന്തരിച്ചു. ഇന്നലെ ഉച്ചക്ക് 2.30 ഓടെ ലക്കിടി നൊട്ടിയത്ത് വീട്ടിലായിരുന്നു അന്ത്യം.കഴിഞ്ഞ കുറച്ചുദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്താല്‍ കിടപ്പിലായിരുന്നു.സംസ്കാരം ഇന്ന് രാവിലെ എട്ടിന് തിരുവില്വാമല ഐവര്‍മഠം ശ്മശാനത്തില്‍ നടക്കും.
70 വര്‍ഷത്തെ സിനിമാജീവിതത്തില്‍ വിവിധഭാഷകളിലായി രണ്ടായിരത്തിലധികം സിനിമകളില്‍ സാന്റോ തന്റെ അഭിനയ മികവ് കാഴ്ചവെച്ചിട്ടുണ്ട്. സതി സുലോചന,ലവകുശ( തെലുങ്ക്),ലവകുശ(തമിഴ് ), ഭക്തവേവണ്ണ(കന്നട),ശ്രീരാമപട്ടാഭിഷേകം(മലയാളം) എന്നിവയാണ് അദ്ദേഹത്തിന്റെ ചില സിനിമകള്‍. നടന് എന്നതിലുപരി സ്റ്റണ്ടുമാസ്റ്റര്‍ എന്ന നിലക്കാണ് അദ്ദേഹം ഏറെ പ്രശസ്തനായത്. സ്റ്റണ്ടുമാസ്റ്റെറെന്ന നിലക്ക് അദ്ദേഹത്തിന്റെ വളര്‍ച്ച വളരെപ്പെട്ടന്നായിരുന്നു.ബോക്സിങ്, വെയ്റ്റ്ലിഫ്റ്റിങ്,കയളരിപ്പയറ്റ്,ചിലമ്പാട്ടംതുടങ്ങി നിരവധി ആയോധനകലകളില്‍ അദ്ദേഹം നൈപുണ്യം നേടിയിരുന്നു.വെയ്റ്റ്ലിഫ്റ്റിങ്ങില്‍ ഒരുതവണ ചാമ്പ്യനുമായിരുന്നു.
സത്യന്,നസീര്‍,മുതുകുളം,തിക്കുറിശ്ശി,കൊട്ടാരക്കര,ജയന് തുടങ്ങിയവരുമായി അടുത്ത ബന്ധമുണ്ടായിരുന്ന അദ്ദേഹത്തിന് താരസംഘടനയായ അമ്മയുടെ പെന്ഷന് മാത്രമായിരുന്നു ഏക ആശ്രയം.വര്‍ഷങ്ങളോളം ചെന്നൈയിലായിരുന്ന സാന്റോ ലക്കിടിയിലെത്തിയിട്ട് എട്ട് വര്‍ഷമായി.ഭാര്യയുടെ വിയോഗത്തിന് ശേഷം അയല്‍ക്കാരനായ ഹനീഫയും കുടുംബവുമായിരുന്നു സാന്റോവിന് എല്ലാമെല്ലാം.ഏകമകന് ചെന്നൈയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: