പത്തനംതിട്ട: സോളാര്‍ തട്ടിപ്പ് കേസില്‍ പരാതിക്കാരനായ കോന്നിസ്വദേശിയും വ്യവസായിയുമായ മല്ലേലിയില് ശ്രീധരന് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. റാന്നി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്്ട്രേറ്റ് കോടതിയിലെത്തിയാണ് ഇന്നലെ ശ്രീധരന് നായര്‍ മൊഴിനല്‍കിയത്. ശ്രീധരന് നായര്‍ നല്കിയ പരാതിയില്‍ മുഖ്യമന്ത്രിയോടെയെന്ന പരാമര്‍ശം തന്റെ അറിവോടെ അല്ലെന്നും കാട്ടി മാധ്യമങ്ങള്‍ക്ക് നല്കി നിഷേധക്കുറിപ്പില്‍ ഉള്ള ഒപ്പ് ശ്രീധരന് നായരുടെ അല്ലെന്നാണ് കോടതിയില്‍ നല്കി രഹസ്യമൊഴില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ശ്രീധരന് നായരുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സരിത എസ് നായരെ ഒന്നാംപ്രതിയായും, രണ്ട് മൂന്നും പ്രതികളായി ബിജു രാധാകൃഷ്ണനെയും മുഖ്യ മന്ത്രിയുടെ മുന്‍ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു ടെനിജോപ്പനെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നത്. ശ്രീധരന് നായര്‍ നല്കി രഹസ്യ മൊഴി കേസ് പരിഗണിക്കുന്ന പത്തനംതിട്ട ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ഒന്നിലേക്ക് കൈമാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: