ആലപ്പുഴ: രാജ്യത്തെ പ്രമുഖ ഡയാലിസിസ് ശൃംഖലയായ നെഫ്രോപ്ലസ് കേരളത്തിലെ ആദ്യ സെന്റര്‍ ആലപ്പുഴയിലെ സഹൃദയ ഹോസ്പിറ്റലില്‍ തുറന്നു.
ഡയാലിസിസ് ആവശ്യമുള്ള 4700 രോഗികളുള്ള കേരളത്തില്‍ 52 ഡയാലിസിസ് സെന്ററുകള്‍ മാത്രമേ നിലവിലുള്ളുവെന്നാണ് കണക്ക്. ഈ പശ്ചാത്തലത്തില്‍ ഗുണനിലവാരമുള്ളതും പരമാവധി ചെലവു കുറഞ്ഞതുമായ ഡയാലിസിസ് ലഭ്യമാക്കാനാണ് നെഫ്രോപ്ലസ് ലക്ഷ്യമിടുന്നത്. 21 ലക്ഷം ജനസംഖ്യയുള്ള ആലപ്പുഴ ജില്ലയില്‍ വൃക്ക രോഗമുള്ളവരും ഡയാലിസിസ് ആവശ്യമുള്ളവരുമായി നാന്നൂാളം രോഗികളുണ്ടെന്നാണ് കണക്ക്. നിലവില്‍ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ മാത്രമേ ജില്ലയില്‍ ഡയാലിസിസ് സൗകര്യമുള്ളു. ഇക്കാരണത്താല്‍ ഡയാലിസിസിനായി പല രോഗികള്‍ക്കും കൊച്ചിയിലേയ്ക്ക് പോകേണ്ടി വരുന്നു. പ്രമുഖ നെഫ്രോളജിസ്റ്റുകളായ ഡോ. ജോര്‍ജി.കെ.നൈനാന്, ഡോ.സൂരജ് വൈ.എസ് എന്നിവരുമായി സഹകരിച്ചാണ് നെഫ്രോപ്ലസ് ഈ സെന്റര്‍ ആരംഭിച്ചിട്ടുള്ളത്.
രാജ്യത്ത് വര്‍ധിച്ചു വരുന്ന വൃക്കരോഗങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഉയര്‍ന്ന നിലവാരത്തിലുള്ള ഡയാലിസിസ് സൗകര്യം രണ്ടാം തട്ട് നഗരങ്ങളിലും ലഭ്യമാക്കേണ്ടത് നിര്ണായകമാണെന്നതുകൊണ്ടാണ് നെഫ്രോപ്ലസിന്റെ കേരളത്തിലെ ആദ്യസെന്ററിനായി ആലപ്പുഴ തെരഞ്ഞെടുത്തതെന്ന് നെഫ്രോപ്ലസ് സ്ഥാപകനും സിഇഒയുമായ വിക്രം വുപ്പല പറഞ്ഞു.വിദഗ്ധരായ ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സാന്നിധ്യമുള്ള സെന്ററില്‍ ആദ്യഘട്ടത്തില്‍ 10 ബെഡുണ്ടാവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: