പാരീസ്: ഈ വര്‍ഷത്തെ ഏറ്റവും മികച്ച സമയത്തോടെ പാരീസ് ഡയമണ്ട് ലീഗ് മീറ്റില്‍ ലോക റെക്കോര്‍ഡ് ജേതാവ് ജമൈക്കയുടെ യു.എസ്.എീന്‍ ബോള്‍ട്ടിന് സ്വര്‍ണ്ണം. 200 മീറ്ററില്‍ 19.73 സെക്കന്റില്‍ കുതിച്ചെത്തിയാണ് ബോള്‍ട്ട് സ്വര്‍ണ്ണം നേടിയത്. ജമൈക്കയുടെ തന്നെ വാരന്‍ വെയ്ര് 19.92 സെക്കന്റില്‍ വെള്ളിയും ഫ്രാന്‍സിന്റെ ക്രിസ്റ്റഫര്‍ ലെമെയ്റ്ററെ 20.07 സെക്കന്റില്‍ വെങ്കലവും കരസ്ഥമാക്കി.
കഴിഞ്ഞ ദിവസം സ്വിറ്റ്സര്‍ലന്റിലെ ലോസെനെ ഡയമണ്ട് ലീഗ് മീറ്റില്‍ അമേരിക്കയുടെ ടൈസണ്‍ ഗേ 19.74 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം നേടിയിരുന്നു. ഇതാണ് യു.എസ്.എീന്‍ ബോള്‍ട്ടിന്റെ കുതിപ്പില്‍ വഴിമാറിയത്.
വനിതകളുടെ 100 മീറ്ററില്‍ രണ്ട് തവണ ഒളിമ്പിക് ചാമ്പ്യനായ ജമൈക്കയുടെ ഷെല്ലി ആന്‍ ഫ്രേസര്‍ സീസണിലെ തന്റെ ഏറ്റവും മികച്ച പ്രകടനത്തോടെ സ്വര്‍ണ്ണം നേടി. 10.92 സെക്കന്റില്‍ പറന്നെത്തിയാണ് ആന്‍ ഫ്രേസര്‍ സ്വര്‍ണ്ണം കരസ്ഥമാക്കിയത്. നൈജീരിയയുടെ ബ്ലെസ്സിങ്ങ് ഒകാബരെ വെള്ളി കരസ്ഥമാക്കി.
പുരുഷന്മാരുടെ 400 മീറ്ററില്‍ ലോക-ഒളിമ്പിക് ചാമ്പ്യന്‍ ഗ്രനേഡയുടെ ജെയിംസ് കിരാനി 43.96 സെക്കന്റില്‍ ഫിനിഷ് ചെയ്ത് സ്വര്‍ണ്ണം കരസ്ഥമാക്കി. ഈ വര്‍ഷം 44 സെക്കന്റില്‍ താഴെ സമയം കൊണ്ട് 400 മീറ്റര്‍ ഫിനിഷ് ചെയ്ത ആദ്യ താരമായി ജെയിംസ് കിരാനി മാറി. അമേരിക്കയു
ടെ ലാഷോണ്‍ മെറിറ്റിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് ജെയിംസ് കിരാനി സ്വപ്നതുല്യമായ കുതിപ്പ് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: