തിരുവനന്തപുരം: പതിമൂന്നാം കേരള നിയമസഭയുടെ ഒന്‍പതാം സമ്മേളനം ഇന്ന് പുനരാരംഭിക്കും. കഴിഞ്ഞ 24ന് നിര്‍ത്തിവെച്ച സമ്മേളനമാണ് ഇന്ന് വീണ്ടും ചേരുന്നത്. ധനകാര്യബില്ലാണ് ഇന്നത്തെ അജണ്ട. സോളാര്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭാനടപടികള്‍ തടസപ്പെടുത്തിയതിനെ തുടര്‍ന്നാണ് ധനാഭ്യര്‍ഥനകള്‍ ഗില്ലറ്റിന് ചെയ്ത് സമ്മേളനം വെട്ടിചുരുക്കിയത്.
ധനവിനിയോഗ ബില്‍, ഉപധനാഭ്യര്‍ഥന, ഉപധനാഭ്യര്ഥനയിന്മേലുള്ള ധനവിനിയോഗ ബില്‍ എന്നിവയാണ് ബജറ്റുമായി ബന്ധപ്പെട്ട് ഇനി പരിഗണിക്കാനുള്ളത്. ഏതാനും നിയമനിര്‍മ്മാണവും പരിഗണനയിലുണ്ട്. ഈ മാസം 18 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. പ്രതിപക്ഷ പ്രതിഷേധം ശക്തമായി തുടര്‍ന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി സമ്മേളനം നേരത്തെ പിരിയാനാണ് സാധ്യത. സഭക്കുള്ളിലും പുറത്തും ശക്തമായ പ്രക്ഷോഭം തുടരുമെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി കഴിഞ്ഞു.
സഭചേരുന്നതിന് മുന്നോടിയായി രാവിലെ എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരും. ഇടതുപക്ഷ മഹിളാസംഘടനകള്‍ ഇന്ന് സഭയിലേക്ക് മാര്‍ച്ച് നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: