ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം നേടിയ അന്‍ഡി മുറേക്ക് അഭിനന്ദന പ്രവാഹങ്ങള്‍ക്കൊപ്പം സര് പദവി നല്‍കണമെന്ന ആവശ്യവും ബ്രിട്ടണില്‍ ശക്തമായി. വിംബിള്‍ഡണില്‍ ഒരു ബ്രിട്ടീഷ് ചാമ്പ്യന്‍ വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിപ്പിച്ചതോടെ രാജ്യത്തിന്റെ അഭിമാനമായിരിക്കുകയാണ് മുറേ.
സ്കോട്ട്ലന്റില്‍ ജനിച്ച മുറേക്ക് ഉടന്‍ സര് പദവി നല്‍കണമെന്ന് ബ്രിട്ടണിലെ പ്രമുഖ പത്രങ്ങളെല്ലാം ആവശ്യപ്പെട്ടു കഴിഞ്ഞു. ഫെഡറര്‍, നദാല്‍ യുഗം കഴിഞ്ഞുവെന്നും ടെന്നീസില്‍ ഇനി ഡോകോവിച്ച്, മുറേ കാലഘട്ടമാണെന്നും ബ്രിട്ടീഷ് മാധ്യമങ്ങള്‍ പറയുന്നു.
അതിനിടെ 77 വര്‍ഷത്തിനിടെ വിംബിള്‍ഡണ്‍ കിരീടം ഉയര്‍ത്തുന്ന താരമെന്ന നിലയില്‍ മുറെയെ ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജ്ഞിയും അനുമോദിച്ചു. കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമായിരുന്നു വിംബിള്‍ഡണ്‍ നേട്ടത്തിലൂടെ ആന്‍ഡി മുറെയുണര്ത്തിയതെന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പറഞ്ഞു.
വിംബിള്‍ഡണ്‍ വിജയത്തില്‍ ബ്രിട്ടീഷ് രാജ്ഞിയും മുറെയെ അഭിനന്ദിച്ചു. അനുമോദനം സന്ദേശത്തിലൂടെ മുറെക്ക് അയക്കുകയായിരുന്നു. ടെന്നീസിന്റെ കൊടുമുടിയായ വിംബിള്‍ഡണ്‍ കീരീടം സ്വന്തമാക്കിയെന്നായിരുന്നു മുറെ തന്റെ നേട്ടത്തോടെ പറഞ്ഞത്. ഇപ്പോഴും ഈ നേട്ടത്തെ വിശ്വസിക്കാന്‍ പറ്റുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിംബിള്‍ഡണ്‍ നേട്ടത്തിന് ശേഷം ആറ് ഗ്രാന്റ്സ്ലാമുകള്‍ കൂടി ഇനിയും മുറെ സ്വന്തമാക്കുമെന്നാണ് മുന്‍ ഒന്നാം നമ്പര്‍ താരം ജോണ്‍ മക്കന്റോ പറഞ്ഞത്. അഭിനന്ദന പ്രവാഹങ്ങളും അനുമോദനങ്ങളാലും മുറെയെ ടെന്നീസ് ലോകം വാനോളം ഉയര്‍ത്തി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: