ന്യൂദല്‍ഹി: കുട്ടികളുടെ ഏറ്റവും വലിയ സംഘടനയായ ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ദല്ഹിയിലെമ്പാടും വ്യാപിക്കുന്നു. ഇപ്പോള്‍ ദല്‍ഹിയില്‍ മാത്രം 47 ബാലഗോകുലങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അടുത്തവര്‍ഷത്തോടെ ഇത് നൂറെണ്ണമാക്കാനാണ് സംഘാടകര്‍ ലക്ഷ്യമിടുന്നത്. ബാലഗോകുലം ദല്‍ഹി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചാണ് സംഘാടകര്‍ ഈ ലക്ഷ്യം മുന്നോട്ടു വച്ചത്.
വിവേകാനന്ദ ദര്‍ശനങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍ക്കൊള്ളിക്കുവാന്‍ ദല്‍ഹി സര്‍ക്കാര്‍ തയ്യാറാകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. വിവേകാനന്ദ സ്വാമിയുടെ 150-ാം ജന്മവാര്‍ഷികം ആചരിക്കുന്ന വേളയില്‍ കേന്ദ്ര-സംസ്ഥാന സിലബസുകളില്‍ സ്വാമിയുടെ ദര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നാവശ്യപ്പെട്ട് സമ്മേളനം പ്രമേയവും പാസാക്കി.
നേതൃഗുണമുള്ള കുട്ടികളിലൂടെ നല്ല ഭാരതത്തെ കെട്ടിപ്പെടുക്കുന്നതിനായാണ് ബാലഗോകുലം പ്രവര്‍ത്തിക്കുന്നതെന്ന് കേരള സംസ്ഥാന നിര്‍വാഹകസമിതിയംഗം സി.സി. ശെല്വന് പറഞ്ഞു. ദല്‍ഹിയുടെ വിവിധ ഭാഗങ്ങളിലേക്ക് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബാലഗോകുലത്തിന്റെ പ്രവര്‍ത്തനം ആധുനിക കാലഘട്ടത്തില്‍ തികച്ചും അത്യന്താപേക്ഷിതമാണ്. അതിനായി പ്രവര്‍ത്തിക്കുന്നവര്‍ ഋഷിതുല്യമായ പ്രവൃത്തിയാണ് നിര്‍വഹിക്കുന്നതെന്നും ആര്‍എസ്എസ് വിഭാഗ് സംഘചാലക് ശിവകുമാര്‍ ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു. കേന്ദ്രസമിതി അധ്യക്ഷന്‍ എം.പി ബാലകൃഷ്ണന് അധ്യക്ഷതവഹിച്ച യോഗത്തില്‍ രക്ഷാധികാരി എന്‍.വേണുഗോപാല്‍ സ്വാഗതവും ജനറല്‍സെക്രട്ടറി എം.ആര്.വിജയന് നന്ദിയും പറഞ്ഞു. തുടര്‍ന്ന് സംഘടനാ സെക്രട്ടറി പി.കെ. സുരേഷ് സംഘടനാറിപ്പോര്‍ട്ടും ജനറല്‍ സെക്രട്ടറി എം.ആര് വിജയന് പ്രവര്‍ത്തനറിപ്പോര്‍ട്ടും ട്രഷറര്‍ എസ്.എന്‍ നായര്‍ വരവുചെലവുകണക്കും അവതരിപ്പിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ കൂടുതല്‍ മാര്‍ക്കു വാങ്ങി വിജയിച്ച ബാലഗോകുലാംഗങ്ങള്ക്കും അമൃതഭാരതി പരീക്ഷയില്‍ വിജയിച്ചവര്‍ക്കും വിവേകാനന്ദം 2013ലെ പ്രതിഭകള്‍ക്കും പുരസ്കാരങ്ങള്‍ നല്കി ആദരിച്ചു. സമിതിസെക്രട്ടറി വരത്ര ശ്രീകുമാര്‍ പ്രമേയം അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി എന്‍.വേണുഗോപാല്‍(മാര്‍ഗദര്‍ശി), എം.പി ബാലകൃഷ്ണന് (രക്ഷാധികാരി), എന്‍.കെ.ശിവന്‍കുട്ടി (സഹരക്ഷാധികാരി), കെ.വി. രാമചന്ദ്രന് (അധ്യക്ഷന്‍), എം. ആര്.വിജയന് (ജന.സെക്രട്ടറി), കെ.നാരായണന്‍കുട്ടി, സി.കെ. സത്യനാഥന് (ഉപാധ്യക്ഷന്മാര്), പി.കെ. സുരേഷ് (സംഘടനാകാര്യദര്‍ശി), പി.വി. ഹരികുമാര്‍ (സഹസംഘടനാകാര്യദര്ശി), വരത്ര ശ്രീകുമാര്‍, പി.എന്‍ ജയകൃഷ്ണ ന് (സെക്രട്ടറിമാര്‍), എന്‍. കെ. ദീപാരാമന് (ഭഗിനിപ്രമുഖ്), എസ്.എന്‍.നായര്‍(ട്രഷറര്‍), വി.ആര്. രാമന്, ലാല്‍കൃഷ്ണ, പി.എസ്. ഷൈന്‍, പി.എസ് ഗോപാലകൃഷ്ണന്, പി.എ.സജീവന്, രാമചന്ദ്ര ന്, ദിലീപ്, ഭദ്രദാസ്, രാജന്(സമിതിയംഗങ്ങള്‍)തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: