തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ ചെറുക്കാന്‍ തന്റേടമില്ലാതെ സര്‍ക്കാര്‍ ഒളിച്ചോടുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്.
നിയമസഭ നിര്‍ത്തിവച്ചത് തട്ടിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളെ നേരിടാനാവാത്തതു കൊണ്ടാണെന്നും സര്‍ക്കാരിന്റെ അഴിമതികള്‍ ജനങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്താനും അവരെ അതില്‍ നിന്നും രക്ഷപ്പെടുത്താനും മാത്രമാണ് പ്രതിപക്ഷം ശ്രമിച്ചിട്ടുള്ളതെന്നും വിഎസ് പറഞ്ഞു.
നിയമസഭ നിര്‍ത്തിവച്ചതിനെത്തുടര്‍ന്ന് പ്രകടനമായി പുറത്തിറങ്ങി മാദ്ധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിനിടെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണനും നിയമസഭാ സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിച്ചുവിട്ടത് സര്‍ക്കാരിന്റെ ഒളിച്ചോട്ടമാണെന്ന് കുറ്റപ്പെടുത്തി.
മജിസ്ട്രേറ്റിനു നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രതിസ്ഥാനത്തുള്ള വ്യക്തിക്കെതിരെ നടപടിയെടുക്കാത്ത ചരിത്രം കേരളത്തില്‍ ആദ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: