ഗുവാഹത്തി: കനത്തമഴ തുടരുന്ന ആസാമിലെ പതിനൊന്ന് ജില്ലകളിലായി 350 ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങളെ യുദ്ധകാലാടിസ്ഥാനത്തില്‍ ഒഴിപ്പിക്കുകയാണ്. ഒരു ലക്ഷത്തിലധികം ആളുകളെ ഇതുവരെ ഒഴിപ്പിച്ചിട്ടുണ്ട്. ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകിയതാണ് ഇത്രയധികം ഗ്രാമങ്ങളെ വെള്ളത്തിനടിയിലാക്കിയത്.
ടിന്സുക്യാ, ചിരാംഗ്, നാഗോണ്‍, ഗോലാഘട്ട് ജില്ലകളിലായി അറുനൂറോളം ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ട്. ഇവരെ ഇരുപത്തിനാല് മണിക്കൂറിനകം ഒഴിപ്പിക്കാന്‍ കഴിയുമെന്ന് ആസാം ദുരന്തനിവാരണ എജന്‍സി അറിയിച്ചു. ഒരു ലക്ഷത്തോളം പേര് ഭവന രഹിതരായി. മഴ ശക്തിയായി തുടരുന്നതിനാല്‍ നാശനഷ്ടങ്ങള്‍ ഇനിയും കൂടാം. താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.
900 ദുരിതാശ്വാസ ക്യാമ്പുകള്‍ ദേമാരിയില് തുറന്നിട്ടുണ്ട്. കാസിരംഗ ദേശീയ പാര്‍ക്കിന്റെ എഴുപത് ശതമാനം പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഇവിടത്തെ വന്യ ജീവികളുടെ അവസ്ഥ പരിതാപകരമാണ്. ലോകത്തിലെ ഏറ്റവും വല്യ വന്യമൃഗസംരക്ഷണ കേന്ദ്രങ്ങളില്‍ ഒന്നാണ് കാസിരംഗ ഇവിടെ മൃഗങ്ങള്‍ ചത്തൊടുങ്ങുന്ന അവസ്ഥയാണ്. ബ്രഹ്മപുത്രയുടെ ഇരുകരകളിലും വന്‍ മണ്ണിലിടിച്ചിലാണ്. ഇരുകരയിലുമുള്ള ഏക്കറു കണക്കിന് പ്രദേശം വെള്ളത്തില്‍ ഒലിച്ചു പോയി.
ദേശീയ പാത 37 ല്‍ നിരോധനാജ്ഞപ്രഖ്യപിച്ചു. 70 ശതമാനം വനപ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. 27 ജില്ലകള്‍ വെള്ളപ്പൊക്ക ഭീഷണിയിലാണ്. ആസാം മുഖ്യമന്ത്രി തരുണ്‍ ഗെയോയി പ്രധാനമന്ത്രി മന്മോഹന് സിംഗുമായി സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്തു. ആവശ്യമെങ്കില്‍ കേന്ദ്രസഹായം നല്‍കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.
അതിനിടെ ഉത്തരാഖണ്ഡില്‍ പെയ്യുന്ന കനത്ത മഴ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു. പ്രളയക്കെടുതിയില്‍ ഇനിയും 4700 പേരെ കാണാനില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി വിജയ് ബഹുഗുണ പറഞ്ഞത്. ജൂലൈ പതിനഞ്ചിനകം ഇവരെ കണ്ടുകിട്ടിയില്ലെങ്കില്‍ കാണാതായവര്‍ മരിച്ചതായി കണക്കാക്കുമെന്ന് വിജയ് ബഹുഗുണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: