ന്യൂദല്‍ഹി: പശ്ചിമബംഗാളിലെ സിംഗൂരില്‍ നാനോ ഫാക്ടറിക്ക് ഏറ്റെടുത്ത സ്ഥലം കര്‍ഷകര്‍ക്ക് തിരികെ നല്‍കിക്കൂടേയെന്ന് ബംഗാള്‍ സര്‍ക്കരിനോട് സുപ്രീംകോടതി. ഭൂമി തിരികെ നല്കാന് ടാറ്റ തയാറാണെങ്കില്‍ പലിശ സഹിതം മുടക്കുമുതല്‍ തിരികെ നല്കാന് തയാറാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
നാനോ ഫാക്ടറി തുടങ്ങാനായിരുന്നു സര്‍ക്കാര്‍ സ്ഥലം ഏറ്റെടുത്തത്. പാട്ടത്തിനായിരുന്നു ഭൂമി നല്‍കിയത്. മറ്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദനീയമല്ലാത്ത സാഹചര്യത്തില്‍ സ്ഥലം തിരികെ നല്‍കുന്നത് പരിഗണിക്കണമെന്ന് ടാറ്റയുടെ അഭിഭാഷകന് സുപ്രീംകോടതി നിര്‍ദേശം നല്കി.
ഭൂമി ഏറ്റെടുക്കുന്നതിലെ എതിര്‍പ്പിനെ തുടര്‍ന്ന് ടാറ്റ സിംഗൂരില്‍ നിന്ന് പദ്ധതി ഉപേക്ഷിച്ച് ഗുജറാത്തില്‍ കാര്‍ ഫാക്ടറി സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ഭൂമി തിരികെ നല്കാന് കഴിയുമോയെന്ന് വ്യക്തമാക്കാനാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്.
സിംഗൂരിലെ ഭൂമി ഏറ്റെടുക്കല്‍ നിയമം നേരത്തെ കൊല്‍ക്കത്ത ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: