എരുമേലി: ഏറെ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയ എരുമേലി തളികപ്പാറയിലെ ഹൗസിംഗ് ബോര്‍ഡ് വക സ്ഥലത്ത് പുതിപദ്ധതികള്ക്കായി അധികൃതര്‍ ആലോചന തുടങ്ങി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് തളികപ്പാറയില്‍ ഹൗസിംഗ്ബോര്‍ഡ് ഏറ്റെടുത്ത സ്ഥലത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കാനായിരുന്നു പദ്ധതി. എന്നാല്‍ പദ്ധതി നടപ്പാക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതോടെയാണ് സംഭവം വന്‍ വിവാദത്തിന് പിന്നീട് വഴിയൊരുക്കിയത്. തുടര്‍ന്ന് സ്ഥലത്തിന്റെ നടപടികളെല്ലാം അധികൃതര്‍തന്നെ നിര്‍ത്തി വയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ പദ്ധതിക്കായി സ്ഥലം വീണ്ടും പ്രയോജനപ്പെടുത്താനുള്ള ഹൗസിംഗ് ബോര്‍ഡിന്റെ പരിശ്രമത്തിന് സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ടെന്നും ഹൗസിംഗ് ബോര്‍ഡ് എ.ഇ. ജയിംസ് ‘ജന്മഭൂമി’യോട് പറഞ്ഞു. പുതിയ പദ്ധതിയനുസരിച്ച് 10 സെന്റ് വീതമുള്ള പ്ലോട്ടുകളാക്കി തിരിക്കുകയും വീട്വച്ചു നല്കേണ്ടവര്ക്ക് വീട് വച്ചുകൊടുത്തും സ്ഥലമായും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. തളികപ്പാറയില്‍ ഏഴ് ഏക്കര്‍ സ്ഥലമാണ് വാങ്ങിയിരുന്നത്. ഹൗസിംഗ് ബോര്‍ഡിന്റെ പദ്ധതി പരാജയപ്പെട്ടതോടെ സ്ഥലം ലേലത്തിന് വച്ചതും വിവാദമായിരുന്നു. തുടര്‍ന്ന് പഞ്ചായത്തിന്റെ വിവിധ വികസനപദ്ധതികള്‍ക്കായും കെഎസ്ആര്ടിസിക്കായും സ്ഥലം വേണമെന്നാവശ്യം ശക്തമായിവന്നെങ്കിലും സ്ഥലം നല്‍കുന്നതിലും ഹൗസിംഗ് ബോര്‍ഡ് അനാസ്ഥ കാട്ടുകയായിരുന്നുവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്ലോട്ടു തിരിച്ച് വില്‍ക്കുന്നതിനായി നാല് ഏക്കര്‍ ഭൂമിയാണ് മാറ്റിവച്ചിരിക്കുന്നത്. ബാക്കി സ്ഥലം ശബരിമല സീസണു ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും പദ്ധതിയുണ്ട്. നേര്ച്ചപ്പാറവഴി ഹൗസിംഗ് ബോര്‍ഡിന്റെ സ്ഥലത്തേക്ക് വരുന്നതിനായി പുതിയ റോഡ് വെട്ടാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. പഞ്ചായത്തിന്റെ ആവശ്യപ്രകാരം ചീഫ്വിപ്പ് പി.സി. ജോര്‍ജ് നേരത്തെ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കെഎസ്ആര്‍ടിസി ബസുകള്‍ക്ക് കയറിവരാന്‍ റോഡിന് വീതിയടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആ ശ്രമവും പരാജയപ്പെടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: