കറുകച്ചാല്‍: എല്ലാ നിത്യോപയോഗ സാധനങ്ങള്‍ക്കും മറ്റും വില കുതിക്കുന്നു. ഒന്നും അറിയാതെ സര്‍ക്കാര്‍ കാലവര്ഷക്കെടുതിയായതോടെ കൂലിപ്പണിക്കാര്‍ക്കും, ടാപ്പിംഗ് തൊഴിലാളികള്‍ക്കും മറ്റു നിര്‍മ്മാണ തൊഴിലാളികള്‍ക്കും തൊഴിലിനു പോകാന്‍ സാധിക്കുന്നില്ല. അതോടൊപ്പം പകര്‍ച്ചപ്പനിയും ദുരിതങ്ങളും ഇതൊന്നും ആരും കാണുന്നില്ല. നിത്യോപയോഗ സാധനങ്ങളുടെ വില അനുദിനം വര്‍ദ്ധിക്കുന്നു. ഇന്നത്തെ വിലയല്ല നാളെ ഇത്തരത്തിലാണ് ദിവസങ്ങള്‍ കടന്നു പോകുന്നത്. ഇതു പോലെ തന്നെയാണ് ഹോട്ടലുകളിലെ അമിത വില അവരും തോന്നിയതുപോലെ വില ഈടാക്കും. എല്ലാം കൊണ്ടും പാവങ്ങളാണ് ഏറെ ബുദ്ധിമുട്ടുന്നത്. പച്ചക്കറികളും, മത്സ്യം, മാംസം, എന്നിവക്ക് ഇരട്ടിയിലധികം വിലയായി ഈ വിലക്കയറ്റം നിയന്ത്രിക്കാന്‍ അധികൃതര്‍ക്കു കഴിയുന്നില്ല. ഇതു പോലെ തന്നെയാണ് പല വ്യജ്ഞനത്തിന്റേയും വില സ്കൂളുകളും തുറന്നു. തുടര്‍ന്ന് മഴയുമായി തൊഴിലില്ലാതെ നട്ടം തിരിയുന്ന ഒരുക്കൂട്ടം സാധാരണക്കാരുടെ നിലയാണ് ഏറെ പരുങ്ങലിലാണ് ജന ജീവിതം ദുസഹമാകുകയും പട്ടിണിയും രോഗവും കൊണ്ടു തളരുമ്പോഴും സര്‍ക്കാരിനു കണ്ണു തുറക്കാന്‍ കഴിയുന്നില്ല. സര്‍ക്കാരിനെതിരെ ഓരോരൊ പ്രശ്നം വരുമ്പോള്‍ അതിനെ തട്ടിയുള്ള പ്രശ്നങ്ങള്‍ മൂലം ജനങ്ങളുടെ കാര്യം നോക്കുവാന്‍ സാധിക്കുന്നില്ല.
ഇപ്പോള്‍ ബിജുരാധാകൃഷ്ണന്, സരിത, ശാലുമേനോന്, വിഷയത്തില്‍ തട്ടിനില്‍ക്കുകയാണ്. അടുത്ത എന്തെങ്കിലും വരുന്നതുവരെ ഇതു തുടരും. ജനങ്ങളുടെ കാര്യങ്ങള്‍ നോക്കുവാന്‍ സമയമില്ല. പകര്‍ച്ചപ്പനി ബാധിച്ച് സര്‍ക്കാര്‍ ആശുപത്രികളിലെത്തിയാല്‍ വേണ്ടത്ര ഡോക്ടര്‍ മാരും, ജീവനക്കരുമില്ല ഇതു മൂലം സ്വകാര്യ ആശുപത്രികളെ സമീപിക്കേണ്ട നിലയിലാണിപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കിടത്തി ചികിത്സയും പരിമിതമാണ് ഇതിനൊന്നും പരിഹാരം കാണാന്‍ കഴിയുന്നില്ല എല്ലാം കൊണ്ടും ജന ജീവിതം ദുരിത പൂര്‍ണ്ണമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: