തിരുവനന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷ നിലപാട് ബാലിശമാണെന്ന് രമേശ് ചെന്നിതല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
തട്ടിപ്പുമായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ബന്ധിപ്പിക്കുന്നതിനുള്ള യാതൊരു തെളിവും പ്രതിപക്ഷത്തിന്റെ കൈവശമില്ലെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിച്ച് പുകമറ സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്.
മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുള്ളവര്‍ തെറ്റ് ചെയ്തതിന് മുഖ്യമന്ത്രി കുറ്റക്കാരനാകുന്നത് എങ്ങനെയാണെന്നും ഇടതു സര്‍ക്കാരിന്റെ കാലത്തും സോളാര്‍ തട്ടിപ്പ് നടന്നിരുന്നെന്നും ചെന്നിത്തല പറഞ്ഞു.
അന്ന് യാതൊരു നടപടിയും ഉണ്ടായില്ല. മുഖ്യമന്ത്രിക്കെതിരെ ആരോപണം ഉന്നയിക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. ആരോപണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ഒരിക്കലും ഒളിച്ചോടില്ല. പ്രതിപക്ഷത്തിന്റെ ആവശ്യത്തെ രാഷ്ട്രീയമായി തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
വാര്‍ത്ത ചോര്‍ത്തിയതിന്റെ പേരില്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് തന്റെ പേഴ്സണല്‍ സ്റ്റാഫിനെ മാറ്റിയില്ലല്ലോ, പകരം പാര്‍ട്ടി ഇടപെട്ടാണ് നീക്കിയതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
സോളാര്‍ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പാര്‍ട്ടിയുടെയും യു.ഡി.എഫിന്റെയും പൂര്‍ണ പിന്തുണയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സോളാര്‍ തട്ടിപ്പു കേസില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്താമെന്ന് മന്ത്രി കെ.സി.ജോസഫ് പറഞ്ഞിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഇതേക്കുറിച്ച് മാദ്ധ്യമങ്ങളില്‍ റിപ്പോര്‍ട്ട് വന്നപ്പോള്‍ താന്‍ അദ്ദേഹത്തോട് അന്വേഷിച്ചിരുന്നു. നിലവിലെ പൊലീസ് അന്വേഷണം പൂര്‍ത്തിയായ ശേഷം അന്വേഷണത്തെ കുറിച്ച് ആലോചിക്കാമെന്നാണ് ജോസഫ് പറഞ്ഞത്.
ജുഡീഷ്യല്‍ അന്വേഷണം സംബന്ധിച്ച് കോണ്‍ഗ്രസിലോ യു.ഡി.എഫിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
കേരളത്തില്‍ നേതൃമാറ്റമില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് നേതൃമാറ്റമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഇടതുപക്ഷം ഉയര്‍ത്തുന്ന രാഷ്ട്രീയ സമരത്തെ നേരിടുകയെന്നതാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ ലക്ഷ്യം.
അതിനായി എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു. മന്ത്രിസഭാ പുന:സംഘടന അടക്കമുള്ള വിഷയങ്ങള്‍ കെ.പി.സി.സിയുടെ പരിഗണനയിലില്ല.
ഹൈക്കമാന്‍ഡിന്റെ പരിഗണനയില്‍ ഉണ്ടോയെന്ന കാര്യം പറയാന്‍ താന്‍ അശക്തനാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ സജ്ജമാക്കുന്നതിനാണ് പ്രഥമ പരിഗണന നല്‍കുന്നതെന്നും പൊതുതിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും ചെന്നിത്തല പറഞ്ഞു.
മുസ്ലീംലീഗുമായി യാതൊരു അഭിപ്രായ ഭിന്നതയും ഇല്ല. സി.കെ.ഗോവിന്ദന് നായര്‍ അനുസ്മരണ ചടങ്ങില്‍ പുസ്തകത്തില്‍ പറഞ്ഞിരുന്ന കാര്യങ്ങളാണ് താന്‍ ഉദ്ധരിച്ചത്. അല്ലാതെ ലീഗിനെ വിമര്‍ശിച്ചിട്ടില്ല.
മുസ്ലീം ലീഗ് യു.ഡി.എഫിന്റെ അവിഭാജ്യഘടകമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: