തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് വിവാദവുമായി ബന്ധപ്പെട്ട് തന്റെ ഓഫീസിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാമെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പൊടിക്കൈ ആണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ദ്ധ സമിതിയുമായി സഹകരിക്കില്ലെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്തു കൈമാറിയതായും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മുഖ്യമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥരാണ് സമിതിയിലെ രണ്ടംഗങ്ങളും. അങ്ങനെയുള്ള അവര്‍ നടത്തുന്ന പരിശോധന നീതിപൂര്‍വമാകില്ല. അതിനാലാണ് പരിശോധനയില്‍ നിന്ന് പിന്മാറുന്നത്.
സോളാര്‍ കേസില്‍ മുഖ്യകുറ്റവാളി ഉമ്മന്‍ചാണ്ടി തന്നെയാണ്. കേസില്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യത്തില്‍ നിന്ന് പുറകോട്ടില്ലെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് ഇപ്പോള്‍ ഭരണമില്ലാത്ത അവസ്ഥയാണുള്ളത്.
മഴക്കെടുതി അനുഭവിക്കുന്ന കുട്ടനാട്ടില്‍ മന്ത്രിമാര്‍ പോലും തിരിഞ്ഞു നോക്കുന്നില്ലെന്നും പിണറായി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: