കോട്ടയം: ലത്തീന്‍ കത്തോലിക്ക സഭ സര്‍ക്കാരിനെതിരെ രംഗത്തെത്തി. സര്‍ക്കാരില്‍ കയ്യൂക്കുള്ളവന് കാര്യക്കാരന്‍ എന്ന അവസ്ഥയാണുള്ളത്. ജനകീയ വിഷയങ്ങള്‍ക്ക് പകരം ഗ്രൂപ്പു വൈരവും പടലപ്പിണക്കവുമാണ് സര്‍ക്കാരിന്റെ മുഖ്യ അജണ്ടയെന്നും ആര്‍ച്ച് ബിഷപ്പ് ഡോ.സൂസൈപാക്യം വ്യക്തമാക്കി.
നിയമസഭയില്‍ ജനകീയപ്രശ്നങ്ങളൊന്നും ചര്‍ച്ചചെയ്യപ്പെടുന്നില്ല. മൂക്കിനു താഴെ അഴിമതി നടന്നിട്ടും അറിഞ്ഞില്ലെന്ന് പറയുന്നത് തെറ്റാണെന്നും ലത്തീന്‍കത്തോലിക്കാ സഭ യോഗത്തിനു ശേഷം ആര്‍ച്ച് ബിഷപ്പ് പറഞ്ഞു. സോളാര്‍ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തിപരമായി തെറ്റുചെയ്തിട്ടുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് തെറ്റുപറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഭരണതലത്തില്‍ സമുദായത്തിന് അര്‍ഹമായ പങ്കാളിത്തമില്ല. ന്യൂനപക്ഷങ്ങളെ സര്‍ക്കാര്‍ അവഗണിക്കുകയാണെന്നും സൂസെപാക്യം കുറ്റപ്പെടുത്തി. അര്‍ഹമായത് ചോദിക്കുമ്പോള്‍ ലത്തീന്‍സഭയെ ക്യൂവില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നുവെന്നും സൂസൈപാക്യം പറഞ്ഞു.
സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ലത്തീന്‍ സഭ പ്രമേയം പാസ്സാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: