കോട്ടയം: ഭാഗ്യക്കുറി ടിക്കറ്റിന്മേല് കേന്ദ്രത്തിന്റെ സെന്‍ട്രല്‍ എക്സൈസ് ആന്‍ഡ് കസ്റ്റംഡ് വകുപ്പ് ചുമത്തിയ സേവനനികുതി ഭാഗ്യക്കുറി വകുപ്പിന്റെ ലാഭത്തില്‍ നിന്നും കേന്ദ്രത്തിനു നല്‍കണമെന്ന് കോട്ടയത്തു പടിഞ്ഞാറെക്കര ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന കേരളാലോട്ടറി എജന്റസ് അസോസ്സിയേഷന്റെ ജില്ലായോഗം അവശ്യപ്പെട്ടു. നറുക്കെടുപ്പ് യന്ത്രത്തില്‍ ആയാല്‍ സമ്മാനങ്ങള്‍ വളെരയധികം വര്‍ദ്ധിക്കുമെന്ന് പ്രഖ്യാപിച്ചുവെങ്കിലും കാര്യമായ വര്‍ദ്ധനവ് ഇല്ല. ലോട്ടറി തൊഴിലാളികള്‍ക്ക് ഇഎസ്സ്ഐ ആനുകൂല്യം ലഭിയ്ക്കാനുള്ള അടിയന്ത്രിര നടപടി ക്ഷേമനിധിബോര്‍ഡ് സ്വീകരിക്കണം, ഈ ഓണക്കാലത്ത് തൊഴിലാളികള്‍ക്ക് 10000 രൂപയും പെന്‍ഷന്‍കാര്‍ക്കു 5000 രൂപയും ബോണസായി നല്‍കണം, മറ്റു ക്ഷേമപെന്‍ഷനുകള്‍ വര്‍ദ്ധിപ്പിച്ച സാഹചര്യത്തില്‍ ലോട്ടറി തൊഴിലാളികളുടെ പെന്ഷന് 500 രൂപയില്‍ നിന്നും 1000 രൂപയായി വര്‍ദ്ധിപ്പിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഡോ. പുരുഷോത്തമഭാരതി ഉദ്ഘാടനം ചെയ്തു. ജില്ലാവര്‍ക്കിംഗ് പ്രസിഡന്റ് ആര്‍പ്പുക്കര തങ്കച്ചന് അദ്ധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി കെ ഉണ്ണികൃഷ്ണന് കോട്ടയം ജില്ലാസെക്രട്ടറിയും കേരളാലോട്ടറി ഉപദേശകസമിതി അംഗവുമായ രാജു പാമ്പാടി, സംസ്ഥാന ട്രഷര്‍ ശ്രീകുമാര്‍ മേവട, സംസ്ഥാന കമ്മറ്റി അംഗം പുരുഷോത്തമന് എറണാകുളം, കയ്യൂര്‍ നാരായണന് നായര്‍, ഖാദര്‍ വൈക്കം, ടിപി ശശി ചങ്ങനാശ്ശേരി, വിശ്വനാഥന് പള്ളിക്കത്തോട്, ഔസേഫ് ചെങ്ങളം, ഗീതാകുമാരി പൊന്‍കുന്നം, വിശ്വംഭരന് നായര്‍ പൊന്‍കുന്നം, ചാക്കോ പാമ്പാടി, ബേബി പാമ്പാടി തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: