മുക്കൂട്ടുതറ: കോളേജുകള്‍ തുറന്ന ആദ്യദിനം മുക്കൂട്ടുതറ എംഇഎസ് കോളേജ് പരിസരം വിദ്യാര്‍ത്ഥികള്‍ നൃത്തമാടി ആഘോഷിച്ചപ്പോള്‍ അതുവഴിവന്ന യാത്രക്കാരും വിദ്യാര്‍ത്ഥികളെ ചേര്‍ക്കാനെത്തിയ രക്ഷിതാക്കളും കടുത്ത ആശങ്കയിലായി.
പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെ കോളേജ് പോഷക സംഘടനകളെല്ലാം ആഘോഷത്തില്‍ ശരിക്കും പങ്കുചേര്‍ന്നു. സംസ്ഥാനത്തെ ഭരണ-പ്രതിപക്ഷ കക്ഷികളില്‍പ്പെട്ട സംഘടനകളിലെ വിദ്യാര്‍ത്ഥികളുടെ നൃത്തം മിക്കപ്പോഴും അതിരുകടന്നതാണ് യാത്രക്കാര്‍ക്ക് ദുരിതമായത്. ഭരണപക്ഷം വാഹനത്തില്‍ മൈക്കും ബോക്സും കെട്ടി മുദ്രാവാക്യം വിളിച്ച് പ്രകോപനമുണ്ടാക്കിയപ്പോള്‍ പ്രതിപക്ഷം ശാലുവിന്റെയും മുഖ്യമന്ത്രിയുടെയും ചിത്രങ്ങള്‍ മുഖത്ത് കെട്ടി നടുറോഡില്‍ നൃത്തമാടുകയായിരുന്നു.
കോളേജിനു മുന്‍വശത്തു നടന്ന അലങ്കോലങ്ങളില്‍ കുട്ടികളുമായെത്തിയ മിക്ക രക്ഷകര്‍ത്താക്കളും കടുത്ത് ഭാഷയിലാണ് വിമര്‍ശനം നടത്തിയത്. കോളേജിനകത്തെ രാഷ്ട്രീയം നിരോധിച്ചെങ്കിലും കോളേജിനു ുപറത്തെ രാഷ്ട്രീയം നിരോധി്ച്ചെങ്കിലും കോളേജിനു പുറത്തെ രാഷ്ട്രീയം വിദ്യാര്‍ത്ഥികളെ അഴിഞ്ഞാട്ടത്തിന് പ്രേരിപ്പിക്കുകയാണെന്ും രക്ഷകര്‍ത്താക്കള്‍ പറഞ്ഞു. കോളേജിലം മുന്‍കാല സംഭവം മുന്‍നിര്‍ത്തി നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ നിയന്ത്രി്ക്കാന് വെറും രണ്ടു പോലീസുകാര്‍ മാത്രമാണ് എത്തിയത്. കോളേജ് പ്രേവശനത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ കാട്ടിക്കൂട്ടിയ പേക്കൂത്തുകള്‍ കോളേജിന്റെ പേരിനുതന്നെ കളങ്കമുണ്ടാക്കിയെന്നും പെണ്‍കുട്ടികളുമായി വന്ന രക്ഷകര്‍ത്താക്കള്‍ പറഞ്ഞു.
കോളേജിന്റെ ആദ്യദിവസത്തെ ക്ലാസുകള്‍ തെന്നെ മതിയാക്കി നടുറോഡിലിറങ്ങിയ വിദ്യാര്‍ത്ഥികളുടെ ചെയ്തികള്‍ കോളേജ് പ്രിന്‍സിപ്പല്‍ അടക്കം വരുന്ന അദ്ധ്യാപകരും ജീവനക്കാരും സാക്ഷികളായി നിന്ന കാഴ്ചയും രക്ഷകര്‍ത്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. കോളേജിനു മുന്‍വശത്തെ റോഡില്‍ മണി്ക്കൂറുകള്‍ നീണ്ടുനിന്ന പരിഹാസ പ്രകോപന മുദ്രാവാക്യങ്ങള്‍ക്ക് മഴ കടിഞ്ഞാണിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: