ന്യൂദല്‍ഹി: വിവിധ കുറ്റവാളി സംഘങ്ങള്‍ ഉപയോഗിക്കുന്ന 99 തോക്കുകള്‍ ദല്‍ഹി പോലീസ് കാറില്‍ നിന്നും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് സോണി വിഹാര്‍ പ്രദേശത്ത് നിന്നും രണ്ട് പേരെ അറസ്റ്റ് ചെയ്തു. മിശ്ര, ഫിറോസ് എന്നിവരെയാണ് വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. ഇവര്‍ വരികയായിരുന്ന കാറില്‍ നിന്നുമാണ് ആയുധങ്ങളും തോക്കുകളും കണ്ടെടുത്തത്.
തോക്കുകള്‍ കാറിന് പുറക് വശത്ത് ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു. ബീഹാറില്‍ നിര്‍മിച്ച തോക്കുകളാണ് പോലീസ് കണ്ടെടുത്തത്. നിരോധിത ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന പ്രദേശമാണ് ബീഹാറിലെ മംഗര്‍. കണ്ടെടുത്ത ആയുധങ്ങള്‍ക്കും തോക്കുകള്‍ക്കും ഇന്ത്യന്‍ മുജാഹിദീന്‍ തീവ്രവാദികളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.
പൂന്നെ സ്ഫോടനവുമായി ബന്ധപ്പെട്ട് മംഗറില്‍ നിര്‍മ്മിച്ച അനധികൃത ആയുധങ്ങളുമായി അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷമാണ് ദല്‍ഹി പോലീസ് മംഗറില്‍ നിന്നും നിര്‍മ്മിച്ച 130 തോക്കുകള്‍ കണ്ടെടുത്തത്. കര്‍ണാടക, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ്,പശ്ചിമ ബംഗാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ മംഗറില്‍ നിന്നും നിര്‍മ്മിക്കുന്ന ആയുധങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടുതലാണെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: