തിരുവനന്തപുരം: കടുത്ത വൈദ്യുതി ക്ഷാമത്തിലായിരുന്ന കേരളം വൈദ്യുതി വില്ക്കാന് തുടങ്ങി. മഴതുണച്ചതിനാല് വൈദ്യുതി ഉല്പാദനം കൂട്ടാനായതാണ് വില്പനയ്ക്ക് സഹായകമായത്. കാലവര്‍ഷം കനക്കുന്നത് വൈദ്യുതി ബോര്‍ഡിന്റെ സാമ്പത്തിക പ്രതിസന്ധി മാറാന്‍ സഹായകമാകുമെന്നാണ് കണക്കാക്കുന്നത്. 1000 കോടി രൂപയാണ് വില്‍പ്പനയിലൂടെ പ്രതീക്ഷിക്കുന്നത്. ഡാമുകളില്‍ സംഭരണ ശേഷിയുടെ പകുതിയിലധികം ജലശേഖരമുണ്ട്. പ്രധാനപ്പെട്ട ഡാമുകള്‍ ഏതാണ്ടു പൂര്‍ണമായും നിറയുകയും ചെയ്തു. ഇതോടെയാണ് ഉല്‍പ്പാദനം വര്‍ധിപ്പിക്കാനായത്.
മഴ കനത്തതോടെ വൈദ്യുതി ഉപയോഗത്തില്‍ വന്‍ കുറവുണ്ടായതും ബോര്‍ഡിനു നേട്ടമായി. ഈ സാഹചര്യത്തിലാണ് ഓഫ് പീക്ക് സമയങ്ങളില്‍ ഉല്പാദിപ്പിക്കുന്ന വൈദ്യുതി വില്‍ക്കുന്നത്. മൂന്നു ദിവസമായി വില്‍പ്പന തുടരുകയാണ്. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ ആയിരം കോടി രൂപയുടെ വരുമാനം ബോര്‍ഡിന് ലഭിക്കാം.
ഏപ്രില്‍, മെയ് മാസങ്ങളില്‍ വൈദ്യുതി ഉപയോഗം 62 ദശലക്ഷം യൂണിറ്റ് വരെയായി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ഉപയോഗം 47 ദശലക്ഷം യൂണിറ്റായി കുറഞ്ഞിട്ടുണ്ട്. ഇതേ തുടര്‍ന്നു കായംകുളം എന്‍ടിപിസി, കാസര്‍കോഡ് ബിഎസ്ഇഎസ് തുടങ്ങിയിടങ്ങളില്‍ നിന്നുള്ള താപവൈദ്യുതി വാങ്ങുന്നില്ല. ഇതുവഴി വൈദ്യുതി ബോര്‍ഡിന് 300 കോടി രൂപയോളം ചെലവു കുറയ്ക്കാന്‍ കഴിഞ്ഞു.
ഉല്പാദനം കൂടുതല്‍ നടത്തി ജലനിരപ്പ് കുറയ്ക്കുന്നതിനു വേണ്ടിയാണ് വൈദ്യുതി പുറത്തു വില്‍ക്കുന്നത്. കൂടുതല്‍ സംഭരണ ശേഷിയുള്ള ഇടുക്കിയിലും ശബരിഗിരിയിലും ഉല്പാദനം കുറച്ചു. ഇടുക്കിയില്‍ 2.1 ദശലക്ഷം യൂണിറ്റും ശബരിഗിരിയില്‍ 1.2ദശലക്ഷം യൂണിറ്റുമാണ് ഇപ്പോഴത്തെ ഉല്പാദനം.
വൈദ്യുതി വില്‍പ്പനയും ഉപയോഗത്തിലെ കുറവും കാര്യമായ ജലനിരപ്പും വൈദ്യുതി ബോര്‍ഡിന് 1000 കോടിയുടെ ലാഭമുണ്ടാക്കുമെന്നാണു വിലയിരുത്തുന്നത്. 2005-2006 സാമ്പത്തിക വര്‍ഷത്തില്‍ വൈദ്യുതി വില്‍പ്പനയിലൂടെ 900 കോടി രൂപയുടെ നേട്ടമുണ്ടാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: