കുറവിലങ്ങാട്: പ്രദേശത്തെ പാചകവാതകക്ഷാമം രൂക്ഷമാകുന്നതായി ഉപഭോക്താക്കള്‍. കഴിഞ്ഞ ഒരു മാസമായി കുറവിലങ്ങാട്, കാണാക്കാരി, ഉഴവൂര്‍ പഞ്ചായത്തുകളിലെ നൂറ് കണക്കിന് ഉപഭോക്താക്കളാണ് പാചകവാതകം വരുന്നത് കാത്ത് കഴിയുന്നത്. എന്നാല്‍ പ്രദേശത്ത് കരിഞ്ചന്തയില്‍ പാചകവാതകം സുലഭമായി ലഭിക്കുന്നതായി ഉപഭോക്താക്കള്‍ ആരോപിച്ചു. രാമപുരത്തുള്ള പാചകവാതക ഏജന്‍സി ഓഫിസുമായി ബന്ധപ്പെടുമ്പോള്‍ പാചകവാതകവുമായി വാഹനം പോന്നിട്ടുണ്ടെന്നുള്ള മറുപടിയാണ് ലഭിക്കുന്നത്. ഗോഡൗണില്‍ നിന്ന് പോകുന്ന വാഹനം ഉഴവൂര്‍, കുര്യനാട്, മേഖലകളിലെ കരിഞ്ചന്ത വില്‍പ്പനക്കാര്‍ക്ക് ഇറക്കികൊടുക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്. പ്രശ്നത്തില്‍ അടിയന്തിരമായി സിവില്‍ സപ്ലൈ വകുപ്പ് ഇടപ്പെടണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: