കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സാമ്പത്തിക ഉപദേഷ്ടാവായിരുന്ന ഷാഫി മേത്തറിന് സോളാര്‍ തട്ടിപ്പില്‍ നേരിട്ട് പങ്കുണ്ടെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്. ഷാഫിയുടെ രാജി വ്യക്തിപരമല്ലെന്നും അദ്ദേഹത്തിന്റെ ഒന്നരവര്‍ഷത്തെ ഇടപാടുകള്‍ അന്വേഷിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു.
ഗണ്‍മാനായിരുന്ന സലിം രാജന്റെ ബിനാമി ഇടപാടുകളും അന്വേഷിക്കണമെന്നും സുരേന്ദ്രന് ആവശ്യപ്പെട്ടു. സഹോരദന്‍ റാഫി മേത്തറുമായുള്ള പ്രശ്നങ്ങളെ തുടര്‍ന്നാണ് ഷാഫി മേത്തര്‍ രാജി വച്ചതെന്നാണ് വിശദീകരണം. ഇത് ശരിയല്ല. സഹോദരനുമായുള്ള പ്രശ്നങ്ങള്‍ ഉണ്ടെന്നതിന്റെ പേരില്‍ ഷാഫി മേത്തര്‍ രാജി വയ്ക്കേണ്ട കാര്യമെന്താണെന്നും സുരേന്ദ്രന് ചോദിച്ചു.
വന്‍ തട്ടിപ്പുകള്‍ പുറത്തു വരുമെന്ന് ഭയന്നാണ് ഷാഫി മേത്തര്‍ രാജി വച്ചത്. ഷാഫിയുടെ വിദേശ യാത്രകളെ കുറിച്ച് അന്വേഷിക്കണം. ഷാഫി മേത്തറിനെ കുറിച്ച് മുമ്പും ആരോപണങ്ങള്‍ ഉയര്‍ന്നതാണ്. ഇ-മെയില്‍ ചോര്‍ത്തിയ കേസിലെ കുറ്റക്കാരനായ ഉദ്യോഗസ്ഥനെ സൈബര്‍ സെല്ലില്‍ നിയമിച്ചത് ഷാഫി മേത്തര്‍ പ്രത്യേകം താല്പര്യമെടുത്താണെന്ന് നേരത്തെ താന്‍ ആരോപിച്ചിരുന്നതാണെന്നും സുരേന്ദ്രന് ഓര്‍മ്മപ്പെടുത്തി. ഇപ്പോള്‍ ‘108’ ആംബലുന്‍സിന് പിന്നിലുള്ള അഴിമതിയിലും ഷാഫിക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ സിസിടിവി ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് കെല്‍ട്രോണും മുഖ്യമന്ത്രിയും ചേര്‍ന്ന് ജനങ്ങളെ പറ്റിക്കുകയാണെന്നും കെ സുരേന്ദ്രന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവെന്ന നിലയില്‍ ഒരു രൂപ മാത്രം ശമ്പളം പറ്റുന്ന ഷാഫി തിരുവനന്തപുരത്തെ ഒരു വിവരാവകാശ പ്രവര്ത്തകന് ശേഖരിച്ച വിവരങ്ങള്‍ അനുസരിച്ച് കഴിഞ്ഞ ഒന്നര വര്‍ഷം കൊണ്ട് 75 ലക്ഷം രൂപയാണ് യാത്രാപ്പടിയും മറ്റുമായി കൈപ്പറ്റിയിരിക്കുന്നത്.
അതുപോലെതന്നെ ഷാഫി മുഖ്യമന്ത്രിക്ക് എന്ത് സാമ്പത്തിക ഉപദേശമാണ് നല്‍കിയതെന്നും വിദേശയാത്രകള്‍ നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: