ന്യൂദല്‍ഹി: ബീഹാറില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച 500 കോടി രൂപ ചെലവഴിക്കാതെ സര്‍ക്കാര്‍ തിരിച്ചടച്ചു. അഞ്ച് വര്‍ഷത്തോളം ഈ പണം ബാങ്കിലിട്ട ശേഷം കഴിഞ്ഞ വര്‍ഷമാണ് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് തിരികെ നല്‍കിയത്.
കുട്ടികളെ സ്കൂളുകളിലേക്ക് ആകര്‍ഷിക്കാനും അവരുടെ പോഷകദാരിദ്ര്യം അവസാനിപ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതി വഴിയാണ് ബീഹാറിന് പണം അനുവദിച്ചത്. കുട്ടികള്‍ക്ക് പോഷാകാംശമുള്ള നല്ല ഭക്ഷണം നല്‍കാനും പാചകത്തിന് പാത്രങ്ങള്‍ വാങ്ങാനും ശുചിത്വം പാലിക്കാനും പാചകക്കാര്‍ക്ക് ശമ്പളം കൊടുക്കാനും മറ്റും ഈ പണം ചെലവഴിക്കാം.
2006 മുതല്‍ 2012 വരെയുള്ള പണം ബാങ്കുകളില്‍ വെറുതെ കിടക്കുന്നത് ഓഡിറ്റ് റിപ്പോര്‍ട്ടുകളില്‍ ചൂണ്ടിക്കാണിക്കപ്പെട്ടപ്പോഴാണ് തിരിച്ചടച്ചത്. അത് ചെലവഴിക്കാനുള്ള മര്യാദ സര്‍ക്കാര്‍ കാണിച്ചില്ല. പന്ത്രണ്ട് കോടിയോളം വിദ്യാര്‍ത്ഥികളുള്ള ബീഹാറാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ള സംസ്ഥാനങ്ങളിലൊന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: