ചെന്നൈ: ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി വി. രമേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധം ശക്തമാകുന്നു. കൊല നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ കഴിയാത്തതില്‍ തമിഴ്നാട്ടിലെങ്ങും പ്രതിഷേധം ശക്തമാകുകയാണ്. ബിജെപി ഇന്ന് തമിഴ്നാട്ടില്‍ ഹര്‍ത്താല്‍ ആഹ്വാനം നല്‍കിയിട്ടുണ്ട്. അതിനിടെ വി. രമേഷിന്റെ കൊലപാതകത്തില്‍ മനംനൊന്ത് ഒരു പാര്‍ട്ടിപ്രവര്‍ത്തക ആത്മഹത്യക്കു ശ്രമിച്ചു. ഇവരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന സമിതിയംഗവും വനിതാവിഭാഗം കണ്‍വീനറുമായ സേലം സ്വദേശിനി രാജേശ്വരിയാണ് ആത്മഹത്യക്കു ശ്രമിച്ചത്.
പ്രതിഷേധം ശക്തമാകുന്നതിനിടെ കൊലപാതകത്തെക്കുറിച്ച് ചെന്നൈ പോലീസിന്റെ പ്രത്യേക കുറ്റാന്വേഷണസംഘം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി ജയലളിത അറിയിച്ചു. ആഴ്ചകള്‍ക്കുമുമ്പ് ഹിന്ദുമുന്നണി സംസ്ഥാന സെക്രട്ടറി കൊല്ലപ്പെട്ട സംഭവവും പ്രത്യകസംഘം അന്വേഷിക്കുമെന്ന് ജയലളിത പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: