തിരുവനന്തപുരം: സാധാരണക്കാരുടെ കുടുംബ ബജറ്റിനെ താളം തെറ്റിച്ച് കുടിവെള്ളക്കരം കുത്തനെ കൂട്ടാന്‍ ജല അതോറിറ്റിയുടെ നിര്‍ദേശം. കേരള വാട്ടര്‍ അതോറിറ്റിക്ക് നിലവിലുള്ള നഷ്ടം നികത്താനാണെന്ന പേരിലാണ് വെള്ളക്കരം കൂട്ടുന്നത്. കുടിവെള്ളം സ്വകാര്യവത്കരിക്കുന്നതിന്റെ ആദ്യഘട്ടം കൂടിയാണിത്.
ഗാര്‍ഹിക ഉപഭോക്താക്കളുടെ മിനിമം നിരക്ക് നാലുരൂപയില്‍നിന്ന് എട്ടുരൂപയാക്കാനാണ് ശുപാര്‍ശ. ഈമാസം 24ന് ചേരുന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തില്‍ ചാര്‍ജ് വര്‍ധനവിന് അംഗീകാരം നല്‍കാനാണ് നീക്കം. ഇതിനുശേഷം ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കും. കടുത്ത സാമ്പത്തികപ്രതിസന്ധി മറികടക്കാനാണ് നിരക്കുവര്‍ധനയെന്നാണ് വാട്ടര്‍ അതോറിറ്റിയുടെ വിശദീകരണം. അതേസമയം, കുടിവെള്ളത്തിന്റെ കരം വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ ആലോചിക്കുന്നില്ലെന്ന് മന്ത്രി പി.ജെ ജോസഫ് പ്രതികരിച്ചു. അഞ്ചുവര്‍ഷത്തിനുശേഷമാണ് വെള്ളക്കരം വര്‍ധിപ്പിക്കാനൊരുങ്ങുന്നത്. വെള്ളക്കരം കൂട്ടുന്നതോടെ ഓരോ സ്ലാബിലും ഇരട്ടിയിലധികം രൂപയുടെ വര്‍ധനവാണുണ്ടാകുക. അഞ്ചുമുതല്‍ പത്തു കിലോലിറ്റര്‍ വരെയുള്ള സ്ലാബിന് 20 രൂപയില്‍നിന്നും 40 രൂപയാണ് വര്‍ധിപ്പിച്ച നിരക്ക്. 10 മുതല്‍ 20 കിലോലിറ്റര്‍ സ്ലാബിന് 45 രൂപയില്‍നിന്നും 90 രൂപയായും 20 മുതല്‍ 30 കിലോലിറ്റര്‍ വരെയുള്ള സ്ലാബിന് 90ല്‍നിന്ന് 210 ഉം 30 മുതല്‍ 40 വരെ 150ല്‍ നിന്ന് 370 രൂപയുമെന്ന നിലയിലാവും ചാര്‍ജ് വര്‍ധന. ഗാര്‍ഹികേതര വെള്ളക്കരം കുറഞ്ഞത് 125 രൂപയും കിലോലിറ്ററിന് 10 രൂപയുമായിരുന്നത് കിലോലിറ്ററിന് 15 രൂപയായി വര്‍ധിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: