എരുമേലി: ചെമ്പകപ്പാറ അനധികൃത പാറമട-ക്രഷര്‍ യൂണീറ്റിന് പ്രാഥമിക അനുമതി നല്കിയ എരുമേലി യുഡിഎഫ് പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തിനെതിരെ യൂത്ത്കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രതിഷേധമാര്‍ച്ച്. പാറമട-ക്രഷര്‍ യൂണീറ്റിനായുള്ള രേഖകളൊന്നും ഹാജരാക്കുന്നതിനു മുമ്പ് പഞ്ചായത്ത് കമ്മറ്റി അപേക്ഷകര്‍ക്ക് പ്രാഥമിക അനുമതി നല്‍കുകയായിരുന്നുവെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.
സ്റ്റോര്‍ റൂം, പരിസ്ഥിതി മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ അനുമതി, കളക്ടറുടെ അനുമതി, സ്ഫോടകവസ്തുവിനുള്ള അനുമതി അടക്കം വരുന്ന ഏഴോളം നിയമപരമായ രേഖകളാണ് ഹാജരാക്കേണ്ടിയിരുന്നത്. എന്നാല്‍ ക്രഷര്‍ യൂണീറ്റിനുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനായുള്ള അനുമതിയാണ് തന്ത്രപരമായി നേടിയതെന്നും നേതാക്കള്‍ പറഞ്ഞു.
2012 ആഗസ്റ്റ് 23ല്‍ പഞ്ചായത്ത് ഭരണ-പ്രതിപക്ഷ ഭേദമില്ലാതെ ഐക്യകണ്ഠേനയാണ് ഈ അനുമതി നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു. എന്നാല്‍ യുഡിഎഫ് ഭരിക്കുന്ന എരുമേലി ഗ്രാമപഞ്ചായത്തില്‍ ഭരണസമിതിയുടെ തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ്-ഐഎന്‍ടിയുസി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് ഘടകകക്ഷികളെയും നേതാക്കളെയും ഒന്നുപോലെ വെട്ടലാക്കിയിരിക്കുകയാണ്.
ഭരണസമിതിയുടെ പല പദ്ധതിക്കെതിരെയും കോണ്‍ഗ്രസ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം നിലനില്‍ക്കുന്നതിനിടെയാണ് അനധികൃത പാറമടക്ക് പ്രാഥമിക അനുമതി നല്കിയ സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധമാര്‍ച്ച് നടക്കുന്നത്. ഇതിനിടെ ചെമ്പകപ്പാറ- കൊടിത്തോട്ടം പാറമടകളില്‍ യൂണിറ്റിനെതിരെ അക്ഷന്കൗണ്സിലും പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
ക്രഷര്‍ യൂണിറ്റിന് പഞ്ചായത്ത് അനുമതി നല്‍കിയിട്ടില്ലെങ്കിലും കൊടിത്തോട്ടത്തില്‍ യൂണിറ്റിനുവേണ്ടിയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇക്കാര്യം നേരത്തെ ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ ക്രഷര്‍ യൂണിറ്റ് തുടങ്ങുന്നതിനു പിന്നില്‍ ലക്ഷങ്ങളുടെ അഴിമതി നടന്നതായും ആരോപണമുയര്‍ന്നിരിക്കുകയാണ്.
യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ചില്‍ പൊലീസ് വൈകിയെത്തിയത് പഞ്ചായത്തംഗങ്ങളുടെ പ്രതിഷേധത്തിന് വഴിയൊരുക്കിയതായും അംഗങ്ങള്‍ പറഞ്ഞു.
അനുമതി നല്‍കിയത് സബ് കമ്മറ്റി ശുപാര്ശപ്രകാരമെന്ന്
എരുമേലി: വിവാദമായ കൊടിത്തോട്ടം-ചെമ്പകപ്പാറ പാറമട -ക്രഷര്‍ യൂണിറ്റിന് പ്രാഥമിക മായ അനുമതി നല്‍കിയത് പഞ്ചായത്ത് നിയോഗിച്ച സബ് കമ്മറ്റിയുടെ ശുപാര്‍ശ പ്രകാരമാണെന്ന് വെളിപ്പെടുത്തല്‍.
2012 ജൂലൈ 24ല്‍ നടന്ന പഞ്ചായത്തു കമ്മറ്റിയില്‍ ഇതുസംബന്ധിച്ച അപേക്ഷ പരിഗണിക്കുന്നതിനുമുമ്പ് വിഷയം പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലാം നമ്പര്‍ പ്രകാരം സബ് കമ്മറ്റിയെ നിയോഗിക്കുകയും ചെയ്തിരുന്നു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് ജോസഫ് മണ്ഡപത്തില്‍ ചെയര്‍മാനായി പ്രതിപക്ഷത്തെ ടൗണ്അംഗം കെ.ആര്.അജേഷും സബ് കമ്മററിയില്‍ അംഗങ്ങളുമായിരുന്നു.
സബ് കമ്മറ്റി പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 2012 ആഗസ്റ്റ് 16ന് നടന്ന പഞ്ചായത്ത് കമ്മറ്റി അഞ്ചാം നമ്പര്‍ തീരുമാനപ്രകാരം ക്രഷര്‍ യൂണിറ്റിന് അനുമതി നല്‍കുകയായിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് സബ് കമ്മറ്റി അന്വേഷണം നടന്നിട്ടില്ലെന്നും പഞ്ചായത്ത് കമ്മറ്റി തീരുമാനങ്ങള്‍ ബോധപൂര്‍വ്വം മൂടിവയ്ക്കുകയാണുണ്ടായതെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: