ആറ്റിങ്ങല്‍ (തിരുവനന്തപുരം): ജീവനക്കാരെ കെട്ടിയിട്ട് പട്ടാപ്പകല്‍ സ്വകാര്യബാങ്ക് കൊള്ളയടിച്ച കേസിലെ നാലുപേര്അറസ്റ്റ് ചെയ്തു.
തമിഴ്നാട് തെങ്കാശി ചെക്കംപ്പട്ടി ഹൗസ് നമ്പര്‍ 127സി/1 വീട്ടില്‍ ബാലു എന്നു വിളിക്കുന്ന മഹേന്ദ്രന് (27),കാട്ടാക്കട പേരുംമൂട് ലക്ഷംവീട്ടില്‍ ഉനൈസ് (24),വെഞ്ഞാറമൂട് കുറ്ററ ജലീല്മന്സിലില് ജസീര്‍ (40),എറണാകുളം മട്ടാഞ്ചേരി ഹൗസ് നമ്പര്‍ സിസിആര്‍/1309 വീട്ടില്അനീഷ്.എം.എച്ച് (29), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മുഖ്യ പ്രതിയും സംഘത്തലവനുമായഈരാറ്റുപേട്ട സ്വദേശി ജയപ്രകാശിനെ പിടികിട്ടാനുണ്ട്. വെഞ്ഞാറമൂട് വീട് വാടകയ്ക്കെടുത്ത് സംഘാംഗങ്ങളുമായി താമസിച്ച് ആസൂത്രണം ചെയ്തായിരുന്നു കവര്‍ച്ച നടത്തിയത്.
ആറ്റിങ്ങല്‍ ബങ്ക് കവര്ച്ചയുടേതുപോലെ മറ്റ് രണ്ട് ബാങ്കുകള്‍ കൂടി കൊള്ളയടിക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്തിരുന്നു. പാലായിലുള്ള മേഫ്ലവര്‍, ഫിനാന്‍സ് മണനാക്കിലുള്ള മുത്തൂറ്റ് ഫിനാന്‍സ് എന്നീബാങ്കുകളായിരുന്നു പോപ്പുലര്‍ ഫിനാന്‍സിനു പുറമെ കൊള്ളയടിക്കാന്‍ പദ്ധതി ഇട്ടിരുന്നത.് ഇതില്‍ പാലായിലുള്ള മേഫ്ലവര്‍ ഫിനാന്‍സില്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് കൊള്ളയടിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. ഈ ശ്രമം പാളിയതിനെ തുടര്‍ന്നാണ് ആറ്റിങ്ങലിലെ പോപ്പുലര്‍ ഫിനാന്‍സ് തിരഞ്ഞെടുത്തത്. കഴിഞ്ഞമാസം 14ന്ഇവിടെ കൊള്ളയടിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം വിഫലമായിരുന്നു. തുടര്‍ന്ന് 15ന് രാവിലെ പ്രതികള്‍ ബൈക്കിലും, ഇന്നോവ കാറിലുമായി അവിടെ എത്തി. ബാങ്ക് തുറന്നപ്പോള്‍ തന്നെ കവര്‍ച്ചക്കാര്‍ ബാങ്കിനുള്ളില്‍ കയറി ജീവനക്കാരെ ഓരോരുത്തരെയായി കെട്ടിയിട്ടശേഷം ലോക്കറിന്റെ താക്കോല്‍ കൈക്കലാക്കി. ഒന്നരകിലോ സ്വര്‍ണ്ണവും 5,78,000 രൂപയും കൊള്ളയടിക്കുകയായിരുന്നു. കൊള്ള മുതലുമായി ഇവര്‍ വെഞ്ഞാറമൂട്ടിലെ വീട്ടിലെത്തി അഞ്ചുപേരും ചേര്‍ന്ന് തുല്യമായി വീതിച്ചെടുക്കുക്കയും ഇതില്‍ 50,000 രൂപ അടുത്ത കൊള്ളയ്ക്കുള്ള ചിലവിനായി മാറ്റിവെയ്ക്കുകയും ചെയ്തു. കൊള്ളയടിച്ചതില്‍ മുക്കാല്കിലോയോളംസ്വര്ണ്ണവും 25,000 രൂപയും പോലീസ് കണ്ടെടുത്തു സ്വര്‍ണ്ണം തമിഴ്നാട്ടിലെവിധയിടങ്ങളിലായാണ് വിറ്റഴിച്ചത്.
കൊള്ളയടിക്കാന്‍ പ്രതികള്‍ ഉപയോഗിച്ച കേബിള്‍ ടൈയും, മുഖത്ത് ഒട്ടിക്കാന്‍ ഉപയോഗിച്ച പ്ലാസ്റ്ററും കേന്ദ്രികരിച്ച് നടത്തിയ അന്വേഷണത്തില്‍ കേബിള്‍ ടൈ ഇന്ത്യയില്‍ ലഭ്യമല്ല എന്ന വിവരമാണ് ലഭിച്ചത.് ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് വിദേശരാജ്യങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെട്ട സമാനമായ കൊള്ളനടന്നിട്ടുണ്ടോയെന്ന അന്വേഷണത്തില്‍ സൗദിയില്‍ ഒരു സൂപ്പര്‍ മാര്‍ക്കറ്റില്‍ സമാനമായ ഒരു കൊള്ള നടന്നിട്ടുണ്ടെന്നും അതില്‍ ഈരാറ്റുപേട്ട സ്വദേശി ജയപ്രകാശ് പ്രതി ആയിരുന്നു എന്നവിവരവും പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വഷണത്തലാണ് പ്രതികള്‍ വലയിലായത്.
ആറ്റിങ്ങല്‍ ഡിവൈ.എസ്.പി. ആര്.പ്രതാപന്‍നായരുടെ നേതൃത്വത്തില്‍ സി.ഐ മാരായ എം.ഐ. ഷാജി, എസ്. ഷാജി,സി.ഐ. വേലായുധന്, എസ്.ഐമാരായ പ്രവീണ്‍, എച്ച്.എല്‍. ഹാനി, ഷൈന്‍ കുമാര്‍, ശശിധരന് പിള്ള, പോലീസുകാരായ രാധാകൃഷ്ണന് നായര്‍, ജയന്, സനല്‍, സുദര്‍ശനനന്‍ സത്യദാസ്, ഷബീര്‍ ഔസ,റിയാസ്, ദിലിപ്, ശ്രീജിത്ത്, ഗോപന്, ബിജു, വിനോദ്, സന്തോഷ്, ജിനോ, മണികണ്ടന്, ജയപാല്‍ എന്നിവര്‍ ചെര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: