തിരുവനന്തപുരം: ഹിന്ദു ഇക്കണോമിക് ഫോറത്തിന്റെ രൂപീകരണം ഹിന്ദു സമൂഹത്തിന്റെ മാത്രമല്ല എല്ലാ വിഭാഗങ്ങളുടെയും ഉന്നമനത്തിന് ഇടയാക്കുമെന്ന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. ബാങ്കോക്ക് കേന്ദ്രമാക്കി അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഹിന്ദു ഇക്കണോമിക് ഫോറത്തിന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ പ്രാദേശിക കേന്ദ്രങ്ങളുണ്ടാകും.ധാര്‍മികതയാണ് ധനത്തിന്റെ അടിത്തറയെന്ന ഇന്ത്യന്‍ കാഴ്ചപ്പാടോടുകൂടിയാണ് ഫോറം പ്രവര്‍ത്തനമാരംഭിക്കുന്നത് എന്നത് സ്വാഗതാര്‍ഹമാണെന്നും പരമേശ്വരന് പറഞ്ഞു. മൂവായിരം വര്‍ഷത്തോളം ലോകക്രമത്തെ നിയന്ത്രിച്ചിരുന്നത് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയായിരുന്നു. സാമ്പത്തികരംഗത്തെ മുന്നേറ്റമാണ് വൈദേശിക ശക്തികളെ ഇന്ത്യയിലേക്ക് ആകര്‍ഷിച്ചതും. ബ്രിട്ടീഷ് ഭരണത്തിന്റെ മനുഷ്യത്വ രഹിതമായ ചൂഷണമാണ് ഇന്ത്യയുടെ സാമ്പത്തിക ശക്തി ക്ഷയിപ്പിച്ചത് എന്നകാര്യം ചരിത്ര പണ്ഡിതന്മാര് ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. വൈദേശിക ഭരണത്തില്‍നിന്ന് മോചനം നേടിയ ഭാരതം അതിന്റെ ശ്രേഷ്ഠ പാരമ്പര്യം വീണ്ടെടുക്കണമെന്ന് ഏവരും ആഗ്രഹിക്കുന്നു.
ധാര്‍മികതയെ അടിസ്ഥാനമാക്കി പുതിയ സാമ്പത്തിക ശക്തിയായി ഭാരതം മാറുന്നത് ചൂഷണത്തില്‍ അധിഷ്ഠിതമായ ഇന്നത്തെ ലോകസാമ്പത്തികക്രമത്തില്‍ നിന്നുള്ള മോചനമാകുമെന്നും പി. പരമേശ്വരന് ചൂണ്ടിക്കാട്ടി. ലോകത്തിന്റെ വിവിധകോണുകളിലെ ഹിന്ദുസമൂഹത്തില്‍ നി ന്ന് ഇക്കാര്യത്തില്‍ സംയുക്തമായ മുന്നേറ്റം ഉണ്ടാകണമെ ന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: