തിരുവന്തപുരം: സോളാര്‍ തട്ടിപ്പു കേസുമായി ബന്ദപ്പെട്ട് ചീഫ് വിപ്പ് പി സി ജോര്‍ജ് സര്‍ക്കാരിനെ പ്രശ്നത്തിലാഴ്ത്തുകയും നിരന്തരം സമ്മര്ദ്ദത്തിലുമാക്കുന്നെന്ന ആരോപണവുമായി പി ടി തോമസ് രംഗത്ത്.
ജോര്‍ജ് ഒറ്റുകാനാണെന്നാണ് പി ടി തോമസിന്റെ ആരോപണം. കൂടാതെ അധമ രാഷ്ട്രീയമാണ് പി സി ജോര്‍ജ് നടത്തുന്നതെന്നുമാണ് തോമസ് ആരോപിക്കുന്നത്. ഇപി ജയരാജനുമായും പിണറായിയുമായും വിവാദ ദല്ലാള്‍ നന്ദകുമാറുമായും മാണിക്കെതിരെ ജോര്‍ജ്ജ് ഗൂഡാലോചന നടത്തിയതായും പി.ടി തോമസ് ആരോപിച്ചു.
അതുകൊണ്ട് തന്നെ ജോര്‍ജിന് രാജി വയ്ക്കേണ്ടി വരുമെന്നും പി ടി തോമസ് പറഞ്ഞു. അതിനിടെ പിസി ജോര്‍ജ്ജിനെതിരെ യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തി. ജോര്‍ജ്ജ് രാഷ്ട്രീയ ശകുനിയാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് കുറ്റപ്പെടുത്തി.
ചീഫ് വിപ്പ് സ്ഥാനത്തു നിന്നും ജോര്‍ജ്ജിനെ നീക്കണമെന്ന് കോട്ടയം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: