പാറ്റ്ന: ബീഹാറില്‍ വിഷം കലര്‍ന്ന ഭക്ഷണം കഴിച്ച് 23 കുട്ടികള്‍ മരിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരിയായ സ്കൂള്‍ പ്രിന്‍സിപ്പല്‍ മീനാ ദേവി പോലീസിന് മുമ്പില്‍ കീഴടങ്ങി. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു.
സംഭവം നടന്ന ജൂലൈ 16 മുതല്‍ ഇവര്‍ ഒളിവില്‍ ആയിരുന്നു. കൊലപാതകം ക്രിമിനില്‍ ഗൂഡാലോചന എന്നീ കുറ്റങ്ങളാണ് മീനാ ദേവിയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.കീഴടങ്ങാന്‍ ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലീസ് മീനാ ദേവിയുടെ വീട്ടില്‍ നോട്ടീസ് പതിച്ചിരുന്നു.
കീഴടങ്ങിയില്ലെങ്കില്‍ സ്വത്തുക്കള്‍ സര്‍ക്കാര്‍ കണ്ടുകെട്ടുമെന്നും പോലീസ് അറിയിച്ചു. ഇതിന് പിന്നാലെയാണ് മീനാ ദേവി കീഴടങ്ങിയത്.ദുരന്തത്തെ കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതി പ്രിന്‍സിപ്പല്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു.
പ്രിന്‍സിപ്പലായ മീനാ ദേവി പാചകക്കാരി നല്കിയ മുന്നറിയിപ്പുകളെ അവഗണിച്ച് കേടായ എണ്ണ ഉപയോഗിക്കാന്‍ നിര്‍ബന്ധിച്ചു എന്നാണ് അന്വേഷണ സംഘം പറയുന്നത്. പാചകക്കാരി പ്രിന്‍സിപ്പലിനെതിരെ മൊഴി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: