തിരുവനന്തപുരം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ വിവാദ പാഠപുസ്തകം പിന്‍വലിക്കാതെയും, പാഠപുസ്തകത്തില്‍ കവിത എഡിറ്റ് ചെയ്ത അധ്യാപകര്‍ക്കെതിരെ നടപടി എടുക്കാതെയും വിസി പ്രഖ്യാപിച്ച അന്വേഷണം പ്രഹസനമാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഡോ. ബി.ആര്. അരുണ്‍ പ്രസ്താവിച്ചു.
ബിരുദവിദ്യാര്‍ത്ഥികള്‍ക്കുള്ള ഇംഗ്ലീഷ് പുസ്തകത്തില്‍ അല്‍ഖ്വൊയ്ദ തീവ്രവാദിയുടെ കവിത ഉള്‍പ്പെട്ടത് പ്രഥമ ദൃഷ്ട്യാ കുറ്റകരമാണെന്ന് കണ്ടെത്തിയിട്ടും, ഏഴ് ദിവസത്തിനകം വിശദീകരണം നല്കിയാല് മതിയെന്ന് വിസി ഡോ.അബ്ദുല്‍സലാം ആവശ്യപ്പെട്ടത് തീവ്രവാദികളോടും, തീവ്രവാദത്തോടുമുള്ള മൃദുസമീപനത്തിന്റെ തെളിവാണ്. അല്‍ഖ്വൊയ്ദ പ്രവര്‍ത്തകര്‍ക്കിടയില്‍ മുഫ്തിയെന്നും അല്‍റുബായിഷ് എന്നും അറിയപ്പെടുന്ന പിടിക്കിട്ടാപുള്ളിയായി പ്രഖ്യാപിച്ച ഇബ്രാഹീം സുലൈമാന്‍ മുഹമ്മദ് അല്ബായിഷിന്റെ കവിതയാണ് സര്‍വ്വകലാശാല പാഠപുസ്തകത്തില്‍ ഉല്‍പ്പെടുത്തിയത്.
മനുഷ്യാവകാശത്തെക്കുറിച്ച് അല്‍ഖ്വൊയ്ദ വച്ച് പുലര്‍ത്തുന്ന വീക്ഷണമാണോ സര്‍വ്വകലാശാല പിന്തുടരുന്നതെന്നും വൈസ് ചാന്‍സിലര്‍ വ്യക്തമാക്കണം. ലോകത്തിലെ ഏറ്റലും വലിയ ഭീകരസംഘടനയുടെ തലവന്റെ കവിത തിരഞ്ഞെടുത്തതിലെ ദുരൂഹത പുറത്തുകൊണ്ടുവരണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു.
കവിത എഡിറ്റ് ചെയ്ത അധ്യാപകരെ പുറത്താക്കി ബോര്‍ഡ് ഓഫ് സ്റ്റഡീസ് പിരിച്ച് വിടണം. ഇടതുപക്ഷ സഹയാത്രികരായ ഈ അധ്യാപകരുടെ നിലപാട് തീവ്രവാദത്തിന് ചൂട്ടുപിടിക്കുന്ന തരത്തിലുള്ളതാണ്.
ഇടതുപക്ഷം അല്‍ഖ്വൊയ്ദ തീവ്രവാദിയായ അല്ബുറായിഷിന്റെ പക്ഷത്താണോ തീവ്രവാദത്തിനെതിരെ പോരാടുന്ന മലാലയുടെ പക്ഷത്താണോ എന്ന് വ്യക്തമാക്കണമെന്നും എ.ബി.വി.പി ആവശ്യപ്പെട്ടു. നാളെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള എല്ലാ കോളേജുകളിലും പഠിപ്പുമുടക്കി പ്രതിഷേധിക്കുമെന്നും എ.ബി.വി.പി സംസ്ഥാന സെക്രട്ടറി ഡോ. ബി.ആര്. അരുണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: