തൃശൂര്‍: അബ്ദുള്‍നാസര്‍ മദനി കൊടുംക്രിമിനല്‍ തന്നെയെന്നു കര്‍ണാടക സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞ സാഹചര്യത്തില്‍ മദനിയെ മോചിപ്പിക്കാന്അവകാശപ്പെട്ടിരുന്ന പിണറായി വിജയനും ചെന്നിത്തലയും ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപിസംസ്ഥാന അദ്ധ്യക്ഷന്‍ വി.മുരളീധരന് പറഞ്ഞു. ബംഗ്ലാദേശ്, പാക്കിസ്ഥാന് എന്നിവിടങ്ങളിലെ തീവ്രവാദികളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മദനിയെന്നും കണ്ണിനോ ശരീരത്തിനോ ബുദ്ധിമുട്ടൊന്നും ഇല്ലെന്നുമാണ് കര്‍ണാടക സര്‍ക്കാര്‍ ഹൈക്കോടതിയില്‍ തുറന്നു പറഞ്ഞതെന്ന് വി.മുരളീധരന് തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.
കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍ കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെട്ട് മദനിയെ മോചിപ്പിക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. മദനിയുമായി ബന്ധപ്പെട്ട് നടപടിയെടുക്കാന്‍ ലീഗും കോണ്‍ഗ്രസ്സിനോട് ആവശ്യപ്പെട്ടിരുന്നു. നിയമസംവിധാനത്തെ അട്ടിമറിക്കാന്‍ ഒരാള്‍ക്കും അധികാരമില്ല. ഉമ്മന്‍ചാണ്ടിയെ സമ്മര്‍ദ്ദത്തിലാക്കി അവസരം മുതലെടുക്കുന്ന ലീഗിനെ വരുതിയില്‍ നിര്‍ത്തണമെന്ന് മുരളീധരന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: