ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീനെന്ന ഇസ്ലാമിക ഭീകരസംഘടന പ്രവര്‍ത്തിക്കുന്നില്ലെന്നാണ് മുസ്ലിങ്ങള്‍ വിശ്വസിക്കുന്നതെന്ന് കേന്ദ്രന്യൂനപക്ഷ ക്ഷേമകാര്യ മന്ത്രി റഹ്മാന് ഖാന്. 2008ലെ ഭട്ല ഹൗസ് ഏറ്റുമുട്ടല്‍ കേസില്‍ പ്രതിയായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് ഷഹ്സാദ് അഹമ്മദ് കുറ്റക്കാരനാണെന്ന് ദല്‍ഹി കോടതി വിധിച്ച് ഏതാനും മണിക്കൂറുകള്‍ക്കകമാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന പുറത്തുവന്നത്. ഇന്ത്യന്‍ മുജാഹിദ്ദീനെന്ന ഭീകര സംഘടന പ്രവര്‍ത്തിക്കുന്നുണ്ടെന്ന് രാജ്യത്തെ മുസ്ലിങ്ങള്‍ വിശ്വസിക്കുന്നില്ലെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് ലേഖകനോട് മന്ത്രി വ്യക്തമാക്കിയത്.
അത്തരത്തിലൊരു സംഘടന രൂപീകരിച്ചതായോ അതിന്റെ അംഗങ്ങള്‍, പ്രവര്‍ത്തന മേഖല എന്നിവയെക്കുറിച്ചോ യാതൊരു വിവരങ്ങളുമില്ല. താന്‍ ഒന്നിനെയും നിഷേധിക്കുകയോ ചോദ്യം ചെയ്യുകയോ അല്ല. മറിച്ച് സമുദായത്തിന്റെ വികാരം പങ്കുവയ്ക്കുക മാത്രമാണ് ചെയ്യുന്നത്, മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുമുള്ള ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞതായി വാര്‍ത്തയില്‍ വിശദീകരിക്കുന്നു.
ഗുജറാത്ത് കലാപമാണ് ഇന്ത്യന്‍ മുജാഹിദ്ദീനെന്ന ഭീകരസംഘടന രാജ്യത്ത് ഉടലെടുക്കാന്‍ കാരണമായതെന്നാണ് കോണ്‍ഗ്രസ് വക്താവ് ഷക്കീല്‍ അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞത്. കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിരോധിച്ച ഭീകരസംഘടനകളിലൊന്നാണ് ഇന്ത്യന്‍ മുജാഹിദ്ദീന്‍. എന്നാല്‍ മുസ്ലിം ബുദ്ധിജീവികള്‍ ഈ വെളിപ്പെടുത്തലിനോട് ഒട്ടും യോജിക്കുന്നില്ല. രാജ്യത്തെ രഹസ്യാന്വേഷണ സംഘടനകള്‍ കെട്ടിച്ചമച്ചുണ്ടാക്കിയതാണ് ഇന്ത്യന്‍ മുജാഹിദ്ദീനെന്ന നിലപാടാണ് മുസ്ലിം ബുദ്ധിജീവികള്‍ക്കുള്ളത്.
ഷക്കീല്‍ അഹമ്മദിന്റെത് നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന ആരോപണവുമായാണ് വിവിധ മുസ്ലിം സംഘടനാ നേതാക്കള്‍ രംഗത്തെത്തിയത്. ഭാവനയിലുള്ള സംഘടനയെ മുന്‍നിര്‍ത്തി രാജ്യത്ത് മുസ്ലിം ഭീകരവാദ സംഘടനകള്‍ പ്രവര്‍ത്തിക്കുന്നെന്ന് വരുത്തി തീര്‍ക്കുകയാണ്.
എന്നാല്‍ കഴിഞ്ഞ 1400 വര്‍ഷത്തെ ചരിത്രത്തില്‍ ഇസ്ലാം എന്തെങ്കിലും തെറ്റ് ചെയ്തതായി ഇവരാരും സമ്മതിക്കുന്നില്ല. ഇതുവരെ നടന്ന യുദ്ധങ്ങള്‍, മറ്റു മതങ്ങളോടും മതസ്ഥരോടും ചെയ്തിരിക്കുന്ന കൊടും ക്രൂരതകള്‍ ഇതൊന്നും അവര്‍ കണക്കിലെടുക്കുന്നില്ല. മുമ്പ് സംഭവിച്ചതില്‍ ഒരു മുസ്ലിം പോലും പശ്ചാത്തപിക്കുന്നില്ലെന്നാണ് അവര്‍ വ്യക്തമാക്കുന്നത്. കള്ളക്കഥകള്‍ മെനഞ്ഞെടുത്ത് ഇസ്ലാമിനെ കരിവാരിത്തേക്കാനാണ് യൂറോപ്യന്മാര് തെറ്റായ ചരിത്രം നിര്‍മിച്ചതെന്നാണ് അവരുടെ പക്ഷം.
മുംബൈ ഭീകരാക്രമണം സിഐഎയും ഇസ്രായേല്‍ ചാരസംഘടനയായ മൊസാദും ഐബിയും ചേര്‍ന്ന് ആവിഷ്കരിച്ചതാണ്. ആര്‍എസ്എസിന്റെ പേരും ഇതിലേക്ക് വലിച്ചിഴച്ചിരുന്നെങ്കിലും പിന്നീട് നിയമനടപടി സ്വീകരിച്ചപ്പോള്‍ അവര്‍ സംഘടനയോട് പരസ്യമായി മാപ്പു പറഞ്ഞ് തടിയൂരുകയായിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: