കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ളീഷ് വിഭാഗം മേധാവി എം.വി.നാരായണന് രാജിവച്ചു. വൈസ് ചാന്‍സലര്‍ ഡോ. എം. അബ്ദുസലാമിന്റെ അഭിപ്രായ ഭിന്നതയെ തുടര്‍ന്നും അല്‍ഖ്വയ്ദ നേതാവിന്റെ ‘ഓഡ് ടു ദി സീ എന്ന കവിത പിന്‍വലിക്കാനുള്ള തീരുമാനത്തിലും പ്രതിഷേധിച്ചാണ് രാജി.
ഭിന്നതയെ തുടര്‍ന്ന് അടുത്തിടെ രജിസ്ട്രാറും രാജിവച്ചിരുന്നു. അടുത്തിടെ അധ്യാപകര്‍ കൃത്യമായി വരുന്നുണ്ടോയെന്നും ജോലി ചെയ്യുന്നുണ്ടോയെന്നും പരിശോധിക്കാനായി വൈസ് ചാന്‍സലര്‍ ഡിപ്പാര്‍ട്ട്മെന്റുകളില്‍ മൂവ്മെന്റ് രജിസ്റ്റര്‍ വെച്ചിരുന്നു.
ഈ മൂവ്മെന്റ് രജിസ്റ്ററിലെ വിവരങ്ങള്‍ വകുപ്പു മേധാവി റിപ്പോര്‍ട്ട് ചെയ്യണമെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ശമ്പളമുള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ അധ്യാപകര്‍ക്ക് നല്കൂവെന്നുമായിരുന്നു ഉത്തരവ്.
എന്നാല്‍ അധ്യാപകരുടെ സ്വാതന്ത്ര്യം അടിച്ചമര്‍ത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തനിക്കാകില്ലെന്ന് എം.വി നാരായണന് വ്യക്തമാക്കി. ഒരു സര്‍വകലാശാലയ്ക്ക് ഒരു തരത്തിലും യോജിക്കാത്ത ഇടപെടല്‍ ആണ് വിസി നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: