തിരുവനന്തപുരം: ടീം സോളാറിന്റെ അഭിഭാഷകന് ഫെനി ബാലകൃഷ്ണന് സോളാര്‍ കേസിലെ പ്രതി സരിതാ എസ്.നായരുടെ വക്കാലത്ത് ഒഴിഞ്ഞു. സരിതയുടെ മൊഴിയില്‍ പ്രമുഖരെ കുറിച്ചുള്ള വിവരങ്ങള്‍ മറച്ചു വയ്ക്കുന്നതിന് കോണ്‍ഗ്രസ് നേതാക്കളുമായി ഒത്തുകളിച്ചു എന്ന ആരോപണത്തെ തുടര്‍ന്നാണ് താന്‍ വക്കാലത്ത് ഒഴിയുന്നതെന്ന് ഫെനി അറിയിച്ചു.
ആരോപണത്തില്‍ ഏറെ മനോവേദന ഉണ്ടാക്കിയെന്നും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് തീരുമാനമെന്നും ഫെനി പറഞ്ഞു. തന്റെ മേല്‍ പൊലീസ് നിരീക്ഷണം നടത്തുന്നുണ്ട്. ഇത് തനിക്കും കുടുംബത്തിനും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതിനാലാണ് വക്കാലത്ത് ഒഴിയാനുള്ള തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ മൊഴി സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന നിഗമനത്തെ തുടര്‍ന്ന് ഫെനിയെ ജയില്‍ വകുപ്പിന്റെ താല്‍ക്കാലിക വിലക്ക്. മൊഴി എഴുതി ജയില്‍ സുപ്രണ്ടിന് നല്കുന്നതു വരെ ഫെനിയ സരിതയെ കാണാന്‍ അനുവദിക്കേണ്ടെന്നാണ് ജയില്‍ വകുപ്പിന്റെ തീരുമാനം.
ഫെനി ബാലകൃഷ്ണനെ സരിതയുടെ മൊഴി രേഖപ്പെടുത്തുന്നതില്‍ നിന്നും കഴിഞ്ഞ ദിവസം കോടതി ഒഴിവാക്കിയിരുന്നു. ജയില്‍ സൂപ്രണ്ട് വഴി സരിതയ്ക്ക് നേരിട്ട് പരാതി എഴുതി നല്‍കാമെന്നും കോടതി ഉത്തരവിട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: