തിരുവനന്തപുരം: ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് തിങ്കളാഴ്ച മുതല്‍ വിലകുറയും. ആദ്യ വിജ്ഞാപനത്തില്‍പെട്ട 151 മരുന്നുകളുടെ വിലയാവും തിങ്കളാഴ്ച മുതല്‍ കുറയുക. ഹൃദ്രോഗം, രക്തസമ്മര്‍ദ്ദം, ആസ്തമ, അര്‍ബുദം, പ്രമേഹം എന്നീരോഗങ്ങള്ക്കുള്ള ഔഷധങ്ങളുള്‍പ്പെടെ 151 മരുന്നുകളുടെ വിലയാണ് കുറയുന്നത്. 30 ശതമാനം വരെയാണ് വിലക്കുറവ്. പ്രമേഹത്തിന് സ്ഥിരമായി ഇന്‍സുലിന്‍ ഉപയോഗിക്കുന്നവര്‍ക്ക് പുതുക്കിയ വില ഏറെ ആശ്വാസമാകും. പാരസറ്റാമോള്‍ ഉള്‍പ്പെടെയുള്ളവ ഇതിലുള്‍പ്പെടും. പുതിയ ഔഷധ നയത്തിന്റ ഭാഗമായി 348 ഇനം മരുന്നുകള്‍ക്ക് നാഷനല്‍ ഫാര്‍മസ്യൂട്ടിക്കല്‍ ്രെപെസിങ് അതോറിറ്റി വില പുതുക്കി നിശ്ചയിച്ചതാണ് രോഗികള്‍ക്ക് ആശ്വാസമാകുന്നത്.
പുതുക്കിയ വില അനുസരിച്ച് മാത്രമേ ഇന്നുമുതല്‍ മരുന്നുകള്‍ വില്‍ക്കാന്‍പാടുള്ളൂ. അല്ലാത്തവര്‍ക്കെതിരെ നടപടിയെടുക്കും. എന്നാല്‍ പുതുക്കിയ വില അനുസരിച്ചുള്ള മരുന്നുകള്‍ പൂര്‍ണമായും കമ്പനികള്‍ എത്തിച്ചിട്ടില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. അതേസമയം, നഷ്ടം സഹിച്ചും നിലവിലെ സ്റ്റോക്ക് പുതുക്കിയ നിരക്കില്‍ തന്നെ വില്ക്കാന് തലസ്ഥാന ജില്ലയിലെ വ്യാപാരികള്‍ തീരുമാനിച്ചിട്ടുണ്ട്. പഴയ സ്റ്റോക്ക് കൈയിലുള്ള കച്ചവടക്കാര്‍ പുതിയ വിലയുടെ സ്റ്റിക്കര്‍ പതിച്ച് വില്പന നടത്തുന്നതിനും ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ ഓഫ് ഇന്ത്യ പ്രത്യേക അനുമതി നല്‍കിയിട്ടുണ്ട്.എന്നാല്‍ പഴയ സ്റ്റോക്ക് കമ്പനികള്‍ക്ക് തിരിച്ചേല്പിക്കുന്നതിനും പുതിയ സ്റ്റോക്ക് എത്തും വരെ പഴയ വിലക്ക് തന്നെ മരുന്ന് വില്‍ക്കാനും അനുമതി വേണമെന്നാവശ്യപ്പെട്ട് ഓള് കേരള കെമിസ്റ്റ്സ് ആന്‍ഡ് ഡ്രഗിസ്റ്റ്സ് അസോസിയേഷന് സംസ്ഥാന സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: