കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടത്തിയ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ തൃണമൂല്‍ കോഗ്രസ് മിക്കയിടത്തും കനത്ത മുന്നേറ്റമാണ് നടത്തുത്.
മൂന്ന് മണിക്കൂറിലെ വിവരങ്ങള്‍ അനുസരിച്ച് തൃണമൂല്‍ കോഗ്രസ് 407 സീറ്റുകളില്‍ മുന്നേറുന്നു. ഇടത് പാര്‍ട്ടികള്‍ 192 സീറ്റുകളീലും ബി.ജെ.പി മൂന്നിടങ്ങളിലും മുന്നേറുന്നു. രണ്ടിടങ്ങളില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥികളും ലീഡ് ചെയ്യുന്നു. കൂച്ച്ബേഹര്, ബര്‍ദ്വാന്‍, കിഴക്കന്‍ മിഡ്നാപൂര്‍, ഹൂഗ്ലി, ഹൗറ, ജല്‍പായ്ഗുരി എന്നിവിടങ്ങളില്‍ തൃണമൂല്‍ കോഗ്രസ് വ്യക്തമായ ആധിപത്യം നേടി.
പശ്ചിമ മിഡ്നാപൂരിലെ വിവിധ പഞ്ചായത്തുകളില്‍ ഒടുവിലെ വിവരമനുസരിച്ച് 50 ഓളം സീറ്റുകളിലാണ് തൃണമൂല്‍ മുന്നിട്ടുനില്‍ക്കുന്നത്. കിഴക്കന്‍ മിഡ്നാപൂരില്‍ 53 സീറ്റിലും ഇവര്‍ ലീഡ് ചെയ്യുന്നുണ്ട്. തുടക്കത്തില്‍ ബീര്‍ഭൂം, ബാങ്കുര മേഖലകളിലും ഇവര്‍ക്ക് തന്നെയാണ് തുടക്കത്തില്‍ ലീഡ്. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി ഒരു ലക്ഷത്തോളം ഉദ്യോഗസ്ഥരെ വോട്ടെണ്ണലിനായി നിയോഗിച്ചിട്ടുണ്ട്.
അക്രമസാധ്യതകളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുത്. അക്രമസാധ്യതയുള്ള മേഖലകളില്‍ ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചിട്ടുണ്ട്. 200 മീറ്റര്‍ ചുറ്റളവില്‍ സി.ആര്.പി.എഫ് കനത്ത ജാഗ്രത പുലര്‍ത്തുന്നുണ്ട്. മൊബെയില്‍ ഫോണുകള്‍ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.
708 സീറ്റുകളിലേക്ക് അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടത്തിയത്. 1.69 ലക്ഷം സ്ഥാനാര്‍ത്ഥികളാണ് തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. ഇതില്‍ 90,000 പേര് വനിതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: