അങ്കമാലി: ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് അങ്കമാലി നഗരസഭാ ചെയര്മാന് സ്ഥാനം കോണ്‍ഗ്രസ്സിന് നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ പാസാവുകയായിരുന്നു. ഇതോടെ എ വിഭാഗക്കാരനായ സി കെ വര്‍ഗീസിന് ചെയര്മാന് സ്ഥാനം നഷ്ടപ്പെട്ടു.
എ, ഐ ഗ്രൂപ്പ് തര്‍ക്കം രൂക്ഷമായതിനെ തുടര്‍ന്നാണ് ചെയര്‍മാനായ വര്‍ഗീസിനെതിരെ ഇടതുപക്ഷം ഐ ഗ്രൂപ്പിന്റെ പിന്തുണയോടെ അവിശ്വാസ പ്രമേയം കൊണ്ടുവന്നത്. 12 എല്‍ഡിഎഫുകാരും ഐ ഗ്രൂപ്പുകാരായ ഏഴു കൗണ്‍സിലര്‍മാരും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തു. ഒരു ഐ ഗ്രൂപ്പുകാരന്റെ വോട്ട് അസാധുവായി. ആകെ 30 സീറ്റാണുള്ളത്.
ചെയര്‍മാനും വൈസ് ചെയര്‍മാനുമടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടു നിന്നു. നേരത്തേയുണ്ടാക്കിയ ധാരണയനുസരിച്ച് ചെയര്മാന് സ്ഥാനം ഒഴിഞ്ഞുകൊടുക്കാന്‍ എ ഗ്രൂപ്പുകാരനായ സി.കെ. വര്‍ഗീസ് തയാറാകുന്നില്ല എന്നാരോപിച്ചാണ് ഐ ഗ്രൂപ്പുകാര്‍ അവിശ്വാസപ്രമേയത്തെ പിന്തുണച്ചു വോട്ടുചെയ്തത്.
ചൊവ്വാഴ്ച വൈസ് ചെയര്‍മാനെതിരായ അവിശ്വാസപ്രമേയവും കൗണ്‍സിലില്‍ വരുന്നുണ്ട്. ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: