കൊച്ചി/തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ സരിത കോടതിയില്‍ നല്കിയ മൊഴി അട്ടിമറിച്ചു. കഴിഞ്ഞ ദിവസം കോടതിയില്‍ നല്കിയ മൊഴിയില്‍ നിന്നു വിരുദ്ധമായി ഉന്നതരുടെ പേര് ഒഴിവാക്കിയാണ് സരിതയുടെ മൊഴി രേഖപ്പെടുത്തി നല്‍കിയിട്ടുള്ളത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്കായുളള എറണാകുളം സിജെഎം കോടതിയിലാണ് സരിതയുടെ മൊഴി സമര്‍പ്പിച്ചത്. മൊഴിയില്‍ നിന്ന് ഉന്നതരുടെ പേര് ഒഴിവാക്കാന്‍ ശ്രമം നടക്കുന്നതായി നേരത്തെ വാര്‍ത്ത പുറത്തു വന്നിരുന്നു.
ഇത് ശരിവക്കുന്ന തരത്തിലാണ് പുതിയ മൊഴി സമര്‍പ്പിച്ചിട്ടുള്ളത്. അതെ സമയം അട്ടക്കുളങ്ങര വനിത ജയിലില്‍ കഴിയുന്ന സരിതയെ കാണാന്‍ വക്കീല്‍ ഫെനി ബാലകൃഷ്ണന് ജയില്‍ അധികൃതര്‍ അനുമതി നിഷേധിച്ചു.ജയില്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബിന്റെ നിര്‍ദ്ദേശ പ്രകാരമാണ് തനിക്ക് സന്ദര്‍ശനാനുമതി നിക്ഷേധിച്ചതെന്ന് ഫെനി പറഞ്ഞു. സരിത ആവശ്യപ്പെട്ടിട്ടാണ് താന്‍ ജയിലിലെത്തിയത്. സരിതയുടെ മൊഴിയില്‍ പല ഉന്നതരുടെയും പേരുകളുണ്ടെന്ന് ഫെനി കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ പുരോഗതി വിലയിരുത്തിയുള്ള റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് വിനോദ് ചന്ദ്രന് എന്നിവരടങ്ങുന്ന ബെഞ്ചിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. തട്ടിപ്പുമായി ബന്ധപ്പെട്ട് ആകെ 33 കേസുകള്‍ പ്രത്യേക സംഘം അന്വേഷിക്കുന്നുണ്ടെന്ന് എഡിജിപി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: