ന്യൂദല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പ് കേസില്‍ ശ്രീശാന്തിനെ പതിനൊന്നാം പ്രതിയായും ജിജു ജനാര്ദനന് പന്ത്രണ്ടാം പ്രതിയായും ദല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. വാതുവെയ്പ്പുകാരന്‍ അശ്വനി അഗര്‍വാളാണ് ഒന്നാംപ്രതി. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെ 39 പ്രതികള്‍ക്കെതിരെയാണ് കുറ്റപത്രം.
രാജ്സഥാന് റോയല്‍സ് താരങ്ങളായ അജിത് ചാന്ദില, അങ്കിത് ചവാന്,ഛോട്ടാ ഷക്കീല്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. ഇടനിലക്കാരെ നിയന്ത്രിക്കുന്നത് ദാവൂദ് ഇബ്രാഹിമാണെന്നാണ് ദല്‍ഹി പൊലീസ് പറയുന്നത്. തെളിവായി ഫോണ്‍ സംഭാഷണങ്ങളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
ഐപിഎല്‍ വാതുവെപ്പ് കേസില്‍ ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള അപേക്ഷ കോടതിയില്‍ സമര്‍പ്പിക്കുമെന്ന് ദല്‍ഹി പോലീസ് അറിയിച്ചു. കുറ്റപത്രം സമര്‍പ്പിക്കുന്നതിന്റെ ഭാഗമായാണ് ശ്രീശാന്തിന്റെ ജാമ്യം റദ്ദാക്കണമെന്ന് പൊലീസ് ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മേയിലാണ് രാജസ്ഥാന് റോയല്‍സ് താരങ്ങളായ ശ്രീശാന്തും, അങ്കിത് ചവാനും, അജിത് ചാന്ദിലയും അറസ്റ്റിലായത്. ഐ.പി.എല്‍ ഒത്തുകളി അന്വേഷിച്ച ബി.സി.സി.ഐ കമ്മീഷന് ഭരണഘടനവിരുദ്ധമാണെന്നു ബോംബെ ഹൈക്കോടതി വിലയിരുത്തി. അന്വേഷണത്തിന് പുതിയ പാനല്‍ രൂപീകരിക്കാനും കോടതി നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: