കൊച്ചി: സോളാര്‍ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തില്‍ തല്ക്കാലം ഇടപടേണ്ടെ കാര്യമില്ലെന്ന് ഹൈക്കോടതി. അന്വേഷണത്തിന്റെ ഈ ഘട്ടത്തില്‍ കോടതി ഇടപെടില്ലെന്നും അന്വേഷണവുമായി പോലീസിന് മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു.
സോളാര്‍ കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയിലാണ് കോടതിയുടെ നിലപാട്. തൃപ്തികരമല്ലാത്ത അന്വേഷണമാണെന്നും അതുകൊണ്ട് തന്നെ സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് പൊതുതാല്പര്യ ഹര്‍ജി കോടതി സമര്‍പ്പിച്ചത്.
സോളാറില്‍ സര്‍ക്കാരിനെ ബന്ധപ്പെടുത്തുന്ന രേഖകളെന്തെങ്കിലും ഉണ്ടോയെന്നും ആരോപണ വിധേയരായ മുഖ്യമന്ത്രിയുടെ സ്റ്റാഫംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടായില്ലേയെന്നും കോടതി ചോദിച്ചു.
ടീം സോളാര്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണോയെന്നും ഇതിനു വേണ്ടി സര്‍ക്കാര്‍ പണം മുടക്കിയതിനും തെളിവുകളുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് ഹര്ജിക്കാരന് ഉത്തരമില്ലായിരുന്നു. പോലീസ് റിപ്പോര്‍ട്ടിനെ അശ്രയിച്ചാണ് പല വാദങ്ങളും ഹര്ജിക്കാരന് ഉന്നയിച്ചതെന്നും കോടതി നിരീക്ഷിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: