തിരുവനന്തപുരം: ലാവ്ലിന് ഇടപാടില്‍ അഴിമതി നടത്തിയതിന് മുന്‍ വൈദ്യുതി മന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയനെതിരെ തെളിവുണ്ടെന്ന് സിബിഐ. പിണറായിയുടെ പങ്ക് വ്യക്തമാണെന്നും അദ്ദേഹത്തെ കേസില്‍ നിന്ന് ഒഴിവാക്കരുതെന്നും ആവശ്യപ്പെട്ട് സിബിഐ ഇന്നലെ കോടതിയില്‍ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ചു. ലാവ്ലിന് കമ്പനിയുമായി പിണറായി നേരിട്ട് നടത്തിയ കത്തിടപാടുകളുടെ വിവരങ്ങളടക്കം സിബിഐയുടെ എതിര് സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍ മുന്‍ വൈദ്യുതി മന്ത്രിയായ സ്പീക്കര്‍ ജി. കാര്ത്തികേയന് കേസില്‍ പങ്കില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു. പിണറായി വിജയന് നല്കിയ വിടുതല്‍ ഹര്‍ജിക്ക് മറുപടിയായാണ് സിബിഐ പുതിയ സത്യവാങ്മൂലം വിശദമായി നല്‍കിയത്. ?
തന്നെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു പിണറായിയുടെ ഹര്‍ജി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കെതിരെയുള്ള ഗൂഢാലോചനാകുറ്റം തെളിയിക്കാനുള്ള രേഖകള്‍ സിബിഐ ഹാജരാക്കിയിട്ടില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. സിബിഐ എതിര്‍സത്യവാങ്മൂലം സമര്‍പ്പിച്ച സാഹചര്യത്തില്‍ കേസ് പരിഗണിക്കുന്നത് ഈ മാസം ഏഴിലേക്ക് മാറ്റി. കേസില്‍ ഏഴാം പ്രതിയാണ് പിണറായി വിജയന്.
കേസില്‍നിന്ന് തന്നെ ഒഴിവാക്കാനായി പിണറായി ഉന്നയിച്ച വാദങ്ങള്‍ പൊള്ളയാണെന്ന് സ്ഥാപിച്ചുകൊണ്ടായിരുന്നു സിബിഐയുടെ എതിര്‍വാദം. ലാവ്ലിന് പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി പിണറായി കാനഡ സന്ദര്‍ശിച്ചത് സാങ്കേതിക വിദഗ്ധര്ക്കൊപ്പമായിരുന്നില്ല. ലാവ്ലിന് കമ്പനി യന്ത്രനിര്മാണ കമ്പനി അല്ലാതിരുന്നിട്ടും അവരുമായി കരാറില്‍ ഏര്‍പ്പെട്ടു. ധാരണാപത്രത്തിലും വിതരണക്കരാറിലും ഒപ്പിട്ടത് വൈദ്യുതി ബോര്‍ഡിന്റേയോ സര്‍ക്കാരിന്റേയോ അനുമതിയില്ലാതെയാണ്. ലാവ്ലിന് കമ്പനിയുടെ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്ഡലുമായും അന്നത്തെ മുഖ്യമന്ത്രിയുമായും നടത്തിയ ആറ് കത്തിടപാടുകളിലും പിണറായി വിജയന്റെ പങ്ക് വ്യക്തമാക്കുന്നുണ്ട്.
മലബാര്‍ ക്യാന്‍സര്‍ സെന്ററുമായി ബന്ധപ്പെട്ട ധാരണ, കരാറിലാക്കാന് പിണറായി തയാറായില്ല. ബാലാനന്ദന് കമ്മിറ്റി റിപ്പോര്‍ട്ട് പിണറായി നേരിട്ട് കൈപ്പറ്റിയിരുന്നു. റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ അവഗണിച്ചാണ് പിണറായി കരാറില്‍ ഏര്‍പ്പെട്ടത്. കേടായ യന്ത്രങ്ങള്‍ മാത്രം മാറ്റിയാല്‍ മതിയെന്നായിരുന്നു റിപ്പോര്‍ട്ടിലെ ഒരു നിര്‍ദേശം. അങ്ങനെയായിരുന്നെങ്കില്‍ വൈദ്യുതി ബോര്‍ഡിന് 100 കോടിയുടെ നഷ്ടമേ ഉണ്ടാകുമായിരുന്നുള്ളൂ. കരാറിന്റെ വിശദാംശങ്ങള്‍ മന്ത്രിസഭായോഗത്തില്നിന്നും പിണറായി മറച്ചുവെച്ചതായും സിബിഐ ത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
കാര്‍ത്തികേയനെ ഒഴിവാക്കി തന്നെ മാത്രം പ്രതി ചേര്‍ത്ത സിബിഐയുടെ നിലപാട് ഇരട്ടത്താപ്പാണെന്നാണ് പിണറായിയുടെ നിലപാട്.
വിചാരണക്ക് ഇതുവരെ ഹാജരായിട്ടില്ലാത്ത ലാവ്ലിന് കമ്പനി, കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് ക്ലോസ് ട്രെന്‍ഡല്‍ എന്നിവരെ മാറ്റിനിര്‍ത്തിയാണ് കുറ്റപത്രം കോടതി രണ്ടായി വിഭജിച്ചത്. 2009ലാണ് ലാവലിന്‍ കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്. ഇടുക്കി ജില്ലയിലെ പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനുമായി സര്‍ക്കാര്‍ ഒപ്പുവെച്ച കരാറാണ് കേസിനാധാരം. കമ്പനിക്ക് കരാര്‍ നല്കിയതുമൂലം സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായെന്ന് 2006ല്‍ സിഎജിയും കണ്ടെത്തിയിരുന്നു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: