സ്വന്തം ലേഖകന്‍
എരുമേലി: ശബരിമല തീര്‍ത്ഥാടനത്തിലെ ഇടത്താവളമായ എരുമേലിയില്‍ ഒരുക്കേണ്ട അടിസ്ഥാന സൗകര്യങ്ങളെക്കുറിച്ചുള്ള ഉന്നതതല അവലോകനയോഗം എരുമേലി ദേവസ്വം ഹാളില്‍ ഇന്ന് 11 ന് നടക്കും.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ദേവസ്വം മന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് കൂടിയ യോഗത്തില്‍ ചര്‍ച്ച ചെയ്ത നിരവധി കാര്യങ്ങള്‍ നടപ്പിലാക്കുന്നതിനായുള്ള ശുപാര്‍ശകളാണ് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിലുള്ളത്. ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി പേട്ടതുള്ളി വരുന്ന പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ കുളിക്കുന്ന അമ്പലം തോട്ടില്‍ കൂടുതല്‍ ശുദ്ധജലം എത്തിക്കാനുള്ള പദ്ധതിയാണ് ഏറ്റവും പ്രധാനം.
പമ്പാനദിയിലെ പെരുന്തേനരുവിയില്‍ നിന്നും ടണല്‍വഴി പൊന്നാരുവിലെത്തി എരുമേലി അമ്പലം തോട്ടില്‍ വെള്ളമെത്തിക്കാനുള്ള പുതിയ പദ്ധതിയാണ് റവന്യൂവകുപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് കഴിഞ്ഞ ദിവസം ആര്‍ഡിഒ പി.കെ മോഹനപിള്ളയുടെ നേതൃത്വത്തിലുള്ള സംഘം നിര്‍ദ്ദിഷ്ട പദ്ധതിപ്രദേശം സന്ദര്‍ശിച്ചിരുന്നു. പെരുന്തേനരുവിയില്‍ നിന്നും 750 മീറ്റര്‍ മാത്രം ദൂരത്തിലുള്ള ടണല്‍ നിര്‍മ്മിച്ച് അമ്പലംതോട്ടില് ചെറിയ ചെക്ക് ഡാമുകള്‍ സ്ഥാപിക്കുന്നതിനും പദ്ധതിയില്‍ ചൂണ്ടിക്കാട്ടുന്നു. ശബരിമല തീര്ത്ഥാടനത്തിലേക്കായി നടപ്പാക്കേണ്ടുന്ന മറ്റു നിരവധി ആവശ്യങ്ങളും പരിഹാരനിര്‍ദ്ദേശങ്ങളും റവന്യൂവകുപ്പ് തയ്യാറാക്കിയിട്ടുണ്ട്.
കുടിവെള്ളം: കുടിവെള്ളത്തിനാവശ്യമായ ടാപ്പുകള്‍ ദേവസ്വവും, വാട്ടര്‍ അതോറിറ്റിയും പഞ്ചായത്തും ചേര്‍ന്ന് സ്ഥാപിക്കണം.
തീര്ത്ഥാടകവിശ്രമകേന്ദ്രം: ദിവസേന പതിനായിരക്കണക്കിന് തീര്‍ത്ഥാടകരെത്തി വിശ്രമിക്കാറുള്ള എരുമേലി ക്ഷേത്രത്തിന് സമീപമുള്ള ഷെല്‍ട്ടറുകള്‍ ബഹുനില കെട്ടിടങ്ങളായി നിര്‍മ്മിക്കുക, വിരിപ്പന്തലുകള്‍, ലോഡ്ജുകള്‍ എന്നിവയും പ്രത്യേകം തയ്യാറാക്കുക.
പാര്‍ക്കിംഗ്: നിലവിലുള്ള ദേവസ്വം പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, കോണ്‍ക്രീറ്റ് ചെയ്തോ, ടൈലുകള്‍ പാകിയോ വൃത്തിയായി സൂക്ഷിക്കുക, തീര്ത്ഥാടകരുടേതടക്കമുള്ള വാഹനങ്ങള്‍ കടന്നുവരുന്ന ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ കൊരട്ടി പാലത്തിന് സമീപമോ, ഓരുങ്കല്‍ പാലത്തിന് സമീപ സ്ഥലം വാങജി അടിസ്ഥാനസൗകര്യങ്ങള്‍ ഇവിടെ ഒരുക്കണം. ദേവസ്വത്തിന്റെ പഴയ സ്കൂള്‍ കെട്ടിടം പൊളിച്ചുനീക്കി പാര്‍ക്കിംഗ് ഗ്രൗണ്ടുകളാക്കുക, എരുമേലിയിലെ വിവിധ പാര്‍ക്കിംഗ് മേഖലയുടെ സംരക്ഷണം ഉറപ്പാക്കാനും, തിരക്ക് എകീകരിക്കാനും പഞ്ചായത്ത്, റവന്യൂ, പോലീസ്, ദേവസ്വം, മോട്ടോര്‍ വാഹനവകുപ്പ് എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക കമ്മറ്റി രൂപീകരിക്കുക.
ശൗചാലയങ്ങള്‍: എരുമേലിയില്‍ നിലവിലുള്ള ശൗചാലയങ്ങളിലെ നിരക്ക് ഏകീകരണം, മാലിന്യ സംസ്കരണം, കുറ്റമറ്റരീതിയില്ഇ ആധുനിക രീതിയിലാക്കുക.
ഖരമാലിന്യസംസ്കരണം: കക്കൂസ്, ഹോട്ടലുകള്‍ തോട്ടിലേക്ക് മാലിന്യങ്ങള്‍ തള്ളുന്ന രീതി നിര്‍ത്തുക, ഖരമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ പുതിയ മാലിന്യ സംസ്കരണ പ്ലാന്റുകള്‍ സ്ഥാപിക്കുക, കക്കൂസ്, ഹോട്ടലുകള്‍ എന്നിവയുടെ ശുചിത്വം ഉറപ്പുവരുത്തുക, ആരോഗ്യവകുപ്പ്, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ ലൈസന്‍സുകള്‍ കര്‍ശനമാക്കുക.
വാഹനഗതാഗതം: എരുമേലി ടൗണിലേക്കെത്തുന്ന പ്രധാനപ്പെട്ട സംസ്ഥാനപാതകളായ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, റാന്നി റോഡുകള്‍ വീതികൂട്ടി വളവുകള്‍ നിവര്‍ത്തി പണിയുക, പൊന്‍കുന്നം കെവിഎംഎസ് കുറുവാമൂഴി റോഡും അപകടരഹിതമാക്കാനാവശ്യമായ നടപടി സ്വീകരിക്കുക, എരുമേലിയിലെ പ്രധാനപ്പെട്ട സമാന്തരപാതാകളായ കുറുവാമൂഴി ഓരുങ്കല്‍ കടവ് റോഡ്, എരുമേലി ടി.ബി റോഡ്, പഞ്ചായത്താഫീസ് വാവര് ചരള റോഡ് അടങ്ങിയ റോഡ് വീതികൂട്ടി വാഹന സഞ്ചാരയോഗ്യമാക്കുക.
വാഹനഗതാഗതം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രപ്പോസ് എംഇഎസ് റോഡ്, കണ്ണിമല ഉറുമ്പിപ്പാലംറോഡ്, മുക്കൂട്ടുതറ പൊന്യന്മല കെഎസ്ആര്‍ടിസി റോഡ്, മുക്കൂട്ടുതറ ഇടകടത്തി റോഡ് എന്നിവ സുരക്ഷിതമാക്കി നിര്‍മ്മിക്കുക, കരിങ്കല്ലുംമൂഴി റോഡിന്റെ കയറ്റം കുറയ്ക്കുക എന്നീ പൊതുവായ കാര്യങ്ങളാണ് റവന്യൂവകുപ്പ് ശബരിമല തീര്‍ത്ഥാടന അവലോകന യോഗത്തിലേക്ക് ചര്‍ച്ചയ്ക്കായി വച്ചിരിക്കുന്നത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ദേവസ്വം, ആരോഗ്യവകുപ്പ് എന്നിവയുടെ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്താനും ശുപാര്‍ശയിലുണ്ട്. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രം, പരിസരം, കുളിക്കടവ്, ശൗചാലയങ്ങള്‍, പാര്‍ക്കിംഗ് ഗ്രൗണ്ടുകള്‍, വിരിപ്പന്തലുകള്‍ എന്നിവ പ്രത്യേകം നിരീക്ഷിക്കണം, ദേവസ്വം ലേലം ചെയ്യുന്ന സ്റ്റാളുകളിലെ വിലനില, ഗുണനിലവാര നിയന്ത്രണം, ലൈസന്‍സുകള്‍, ഇന്‍ഫര്‍മേഷന്‍ സെന്റര്‍, മെഡിക്കല്‍, ആംബുലന്‍സ് സൗകര്യം, സന്നദ്ധ സംഘനകളായ അയ്യപ്പസേവാസംഘം, സേവാഭാരതി, വിവിധ ഭാഷകള്‍ സംസാരിക്കാനറിയാവുന്ന സന്നദ്ധ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം, അന്നദാനം എന്നിവയുടെ വിവിധ തരത്തിലുള്ള സേവനപ്രവര്തതനങ്ങള് എകീകരിക്കുന്നതോടൊപ്പം സഹകരിപ്പിച്ച് പോകാനും ദേവസ്വത്തിന് കഴിയണം. ഇതിനായി പ്രത്യേകം സെല്‍ രൂപീകരിക്കണം, ഹൈന്ദവ സംഘടനകള്‍, സാമുദായിക സംഘടനകള്‍ മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കണം.
നിരോധിത സാധനങ്ങളുടെ കച്ചവടം നിര്‍ത്തുക, തീര്‍ത്ഥാടകര്‍ കടന്നുപോകുന വഴിയോരങ്ങളിലെ മത്സ്യ മാംസാദികളുടെ വില്പന നിയന്ത്രിക്കുക, ആരോഗ്യവകുപ്പ്, വൈദ്യുതിവകുപ്പ്, ഫുഡ്, ലീഗല്‍ മെട്രോളജി വകുപ്പ്, വാട്ടര്‍ അതോറിറ്റി എന്നിവയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുക എന്നീ നിര്‍ദ്ദേശങ്ങളാണ് ഇന്ന് നടക്കുന്ന ചര്‍ച്ചക്കായി റവന്യൂ വകുപ്പ് വച്ചിരിക്കുന്നത്. ഇതാദ്യമായാണ് ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വകുപ്പുതലത്തില്‍ റവന്യൂവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ വരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: