ഹൈദരാബാദ്: തെലങ്കാന രൂപീകരണ തീരുമാനത്തിനെതിരെ തുടര്‍ച്ചയായ മൂന്നാം ദിവസവും ആന്ധ്രയില്‍ കലാപങ്ങള്‍ തുടര്‍ന്നു.കോണ്‍ഗ്രസിനുള്ളില്‍ രൂക്ഷമായ അഭിപ്രായ വ്യത്യാസങ്ങള്‍ പൊട്ടിത്തെറിയുടെ വക്കിലാണ്.
രാജിഭീഷണിയുമായി എം പിമാര്‍ രംഗത്തുവന്നതോടെ കോണ്‍ഗ്രസ് നേതൃത്വം കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. തീരുമാനം പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പു മാത്രമാണ് തങ്ങള്‍ ഇതെക്കുറിച്ചറിഞ്ഞതെന്നും പാര്‍ട്ടി നേതാക്കളെ വിശ്വാസത്തിലെടുക്കാത്ത രീതിയിലാണ് ദേശീയ നേതൃത്വം പെരുമാറിയതെന്നും കോണ്‍ഗ്രസ് എംപി യു. അരുണ്‍കുമാര്‍ കുറ്റപ്പെടുത്തി.
രണ്ടുതരത്തിലുള്ള എതിര്‍പ്പാണ് തെലങ്കാന രൂപീകരണ തീരുമാനത്തിന്റെ കാര്യത്തില്‍ ഉയരുന്നത്. ഒന്ന് ആന്ധ്രയെ വിഭജിക്കരുതെന്ന് അഭിപ്രായമുള്ളവരുടെ പ്രതിഷേധം. തീരദേശ ആന്ധ്രയിലും റായലസീമ മേഖലയിലുമാണ് ഈ പ്രതിഷേധം കത്തിപ്പടരുന്നത്. പാര്‍ട്ടി ഭേദമില്ലാതെ ഇവിടെ പ്രതിഷേധക്കാര്‍ തെരുവിലിറങ്ങുകയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരാണ് ഇവിടത്തെ ജന വികാരം.
മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ കോലങ്ങള്‍ പലയിടത്തും പ്രതിഷേധക്കാര്‍ തല്ലിത്തകര്‍ത്തു.തീര ആന്ധ്രയില്‍ നിന്നുള്ള മന്ത്രിമാര്‍ രാജിഭീഷണി മുഴക്കിയിരിക്കയാണ്. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ഭരണസ്തംഭനത്തിന്റെ പ്രതീതിയാണ്.
രണ്ടാമത്തെ വിഭാഗത്തിന്റെ പ്രതിഷേധം വിഭജനം സംബന്ധിച്ച് വ്യക്തമായ പദ്ധതി തയ്യാറാക്കാത്തതിലാണ്.വേണ്ടത്ര കൂടിയാലോചനകളും ചര്‍ച്ചകളും നടത്തി ആസൂത്രണത്തോടെ വേണ്ടിയിരുന്നു സംസ്ഥാന രൂപീകരണം പ്രഖ്യാപിക്കാനെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. വിഭജനം അനിവാര്യമാണെങ്കിലും അതിന് തെരഞ്ഞെടുത്ത രീതിയും സമയവും തെറ്റിപ്പോയെന്നും ഇവര്‍ കുറ്റപ്പെടുത്തുന്നു.വിഭജനം സംബന്ധിച്ച പ്രഖ്യാപനത്തിന് കൂടുതല്‍ വ്യക്തതയുണ്ടാകണമെന്നും കോണ്‍ഗ്രസ് നേതൃത്വം ഇക്കാര്യത്തില്‍ ഒളിച്ചു കളി നടത്തുകയാണെന്നും ഇവര്‍ ആരോപിക്കുന്നു.കോണ്‍ഗ്രസിനു പുറമെ ടിഡിപിക്കുള്ളിലും വിഭജനം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്.ടിഡിപിയുടെ 15 എംഎല്‍എമാര്‍ കഴിഞ്ഞ ദിവസം രാജിഭീഷണി മുഴക്കി.പ്രതിഷേധങ്ങള്‍ ശക്തമാകുമ്പോഴും കോണ്‍ഗ്രസ് നേതൃത്വം മൗനം തുടരുകയാണ്. വിഭജനം സംബന്ധിച്ച തീരുമാനം നിയമസഭയിലും പാര്‍ലമെന്റിലും എന്ന് അവതരിപ്പിക്കാനാകുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനു പോലുമറിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: