കൊച്ചി: സ്വവര്‍ഗാനുരാഗികളുടെ ബംഗളൂര് സംഘടനയായ സംഗമയുടെ പ്രവര്‍ത്തനത്തില്‍ ഏറെ ദുരൂഹത. വിദേശധനസഹായം ലഭിക്കുന്ന ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷിച്ചു വരികയാണ്. കേരളത്തില്‍ മാത്രം പത്ത് യൂണിറ്റുള്ള സംഘടനയുടെ കേരള സംയോജകന്‍ അമീര്‍ ഹസനാണ്.
കോഴിക്കോട്, പാലക്കാട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളില്‍ സംഘടനയ്ക്ക് കാര്യമായ പ്രവര്‍ത്തനമുണ്ട്. കേരളത്തിലെ വനിതാ കോളേജുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. വനിതാ കോളേജുകളില്‍ ഇരകളെ കണ്ടെത്താനായി പ്രത്യേക വോളണ്ടിയര്‍മാരെ സംഘടന റിക്രൂട്ട് ചെയ്തിട്ടുണ്ട്. ഇവരെ സംയോജിപ്പിക്കാനായി ജില്ലാതലത്തിലും പ്രവര്‍ത്തനമുണ്ട്. ഇന്റര്‍നെറ്റ് സോഷ്യല്‍ മീഡിയകളെയും സംഘടന സമര്‍ഥമായി ഉപയോഗിക്കുന്നുണ്ട്.
സ്വവര്‍ഗാനുരാഗികളെ കണ്ടെത്താന്‍ ഇവര്‍ക്ക് വെബ് സൈറ്റുമുണ്ട്. സ്വവര്‍ഗാനുരാഗം, വ്യഭിചാരവൃത്തി തുടങ്ങി സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് സാധാരണജനങ്ങള്‍ കരുതുന്നവര്‍ക്ക് വേണ്ട നിയമസഹായം നല്‍കാനാണ് തങ്ങളുടെ ശ്രമമെന്ന് ഇവര്‍ വ്യക്തമാക്കുന്നു. ലൈംഗിക ന്യൂനപക്ഷങ്ങളുടെ പുനരധിവാസവും ഉന്നമനവും ലക്ഷ്യമാണെന്നും അവകാശപ്പെടുന്നു.
ലൈംഗികസ്വാതന്ത്ര്യത്തിന്റെ മറവില്‍ സംഗമ ദേശവിരുദ്ധ ശക്തികളുടെ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണോ എന്ന് സംശയിക്കുന്നു. ഇവര്‍ക്ക് സാമ്പത്തികസഹായം ലഭിക്കുന്നത് അമേരിക്കയില്‍ നിന്നാണെന്ന വിവരം രഹസ്യാന്വേഷണവിഭാഗത്തിന് ലഭിച്ചിട്ടുണ്ട്. ലൈംഗിക അരാജകത്വം നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കാനുള്ള അമേരിക്കന്‍തന്ത്രമാണ് ഇവരുടെ കൂട്ടായ്മയ്ക്കു പുറകിലെന്ന് കരുതപ്പെടുന്നു.
സ്വവര്‍ഗാനുരാഗികള്‍ക്ക് ഒരുമിച്ച് കഴിയാനുള്ള നിയമാനുമതി അടുത്തകാലത്താണ് അമേരിക്കയില്‍ നിലവില്‍ വന്നത്. പ്രവര്‍ത്തനം വ്യാപിപ്പിക്കുകയാണ് അടുത്ത ലക്ഷ്യം.
സംഗമയുടെ ബംഗളൂരു ഘടകത്തില്‍ മാത്രം കേരളത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നെത്തിയ 15 ഓളം പെണ്‍കുട്ടികളുണ്ടെന്ന് സംഗമയില്‍ നിന്നും അടുത്തിടെ ഹൈക്കോടതി മോചിപ്പിച്ച പെണ്‍കുട്ടി പറയുന്നു. ഇവരെല്ലാവരും തന്നെ തിരികെ വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടത്രെ. എന്നാല്‍ സംഘടന അനുവദിക്കുന്നില്ലെന്നാണ് വിവരം.
കുടുംബബന്ധങ്ങള്‍ക്കും സദാചാരനിഷ്ഠകള്ക്കും പകരം കുത്തഴിഞ്ഞ ജീവിതത്തിലേക്ക് പുതുതലമുറയെ എത്തിക്കലാണ് ഇവരുടെ ലക്ഷ്യം. മയക്കുമരുന്നിനും ലഹരിക്കും അടിമപ്പെടുത്തി ഇരകളെ രാഷ്ട്രവിരുദ്ധ പ്രവര്‍ത്തനത്തിന് ഉപയോഗിക്കുകയാണ് മാര്‍ഗ്ഗം.
സ്വവര്‍ഗാനുരാഗികളുടെ സംഘടനയയായ സംഗമ തട്ടിക്കൊണ്ടുപോയി പാര്‍പ്പിച്ചിരിക്കുന്ന മകളെ വീണ്ടെടുത്തു നല്‍കാനാവശ്യപ്പെട്ട് ഷൊര്‍ണൂര്‍ സ്വദേശിയായ പിതാവ് കഴിഞ്ഞദിവസം ഹിന്ദുഹെല്പ് ലൈനിന്റെ സഹായത്തോടെ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
ഹര്‍ജി പരിഗണിക്കവെ യുവതിയെ സംഗമയുടെ പ്രവര്‍ത്തകര്‍ അഭിഭാഷകനൊപ്പം ഹൈക്കോടതിയില്‍ ഹാജരാക്കി. ഇതോടെയാണ് സംഘടന ചര്‍ച്ചാവിഷയമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: