തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തരവകുപ്പ് വിവിധ രാഷ്ട്രീയനേതാക്കളുടെയും മാധ്യമപ്രവര്‍ത്തകരുടെയും ഫോണുകള്‍ ചോര്‍ത്തുന്നെന്ന വാര്‍ത്ത പുറത്തു വന്നതോടെ വ്യാപക പ്രതിഷേധവുമായി നേതാക്കള്‍ രംഗത്തെത്തി. സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെയും രാഷ്ട്രീയനേതാക്കളുടെയും ഫോണ്‍ ചോര്ത്തുന്നുണ്ടെന്നാരോപിച്ച്് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന് മുഖ്യമന്ത്രിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചു. ഉന്നതല അന്വേഷണം നടത്തി സംഭവത്തിന്റെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
തന്റെയും ഫോണ്‍ ചോര്‍ത്തുന്നുണ്ടെന്ന് സിപിഎം കേന്ദ്രകമ്മറ്റിയംഗവും മുന്‍ധനമന്ത്രിയുമായ ടി.എം.തോമസ് ഐസക്കും പരാതിപ്പെട്ടു. തങ്ങള്‍ ആവശ്യപ്പെട്ടിട്ടുള്ള ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പരിധിയില്‍ ഈ ആരോപണവും ഉള്‍പ്പെടുത്തണമെന്നും ഐസക് ആവശ്യപ്പെട്ടു.
ഫോണ്‍ ചോര്‍ത്തല്‍ നടക്കുന്നില്ലെങ്കില്‍ അക്കാര്യം തുറന്ന്് പറയാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും കോടിയേരി ആവശ്യപ്പെട്ടു. അതേസമയം ആഭ്യന്തര വകുപ്പ് രാഷ്ട്രീയ പ്രവര്‍ത്തകരുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്തുന്നതു സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും അന്വേഷണം നടത്തിയില്ലെങ്കില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: