കൊല്ലം: ലീ ക്യാപിറ്റല്‍ എന്ന പേരില്‍ കോടിക്കണക്കിന് രൂപ നിക്ഷേപകരില്‍ നിന്നു തട്ടിയെടുത്ത കേസില്‍ ഒരു സ്ത്രീയടക്കം മൂന്നുപേരെ അറസ്റ്റ് ചെയ്തു. ലീ ക്യാപിറ്റല്‍ കൊല്ലം ഓഫീസിലെ ജീവനക്കാരായ രാജേഷ്, ബിനോയ്, ഫ്രാഞ്ചൈസി ഉടമ ഉഷാകുമാരി എന്നിവരാണ് അറസ്റ്റിലായത്.
ലീ ക്യാപിറ്റല്‍ തട്ടിപ്പു കേസില്‍ രേഖപ്പെടുത്തുന്ന ആദ്യ അറസ്റ്റാണിത്. കമ്പനി ഉടമയും മാനേജിങ് ഡയറക്ടറുമായ നിലമേല്‍ സ്വദേശി സന്തോഷ് കുമാര്‍ ഇപ്പോഴും ഒളിവിലാണ്. അറസ്റ്റിലായ ജീവനക്കാരുടെ അക്കൗണ്ട് വഴിയാണ് പണമിടപാട് നടത്തിയതെന്ന് പൊലീസ് പറഞ്ഞു.
തിരുവനന്തപുരം, കൊല്ലം, കോഴിക്കോട് ജില്ലകളിലായി 500 കോടി രൂപയുടെ തട്ടിപ്പാണ് ലീ ക്യാപിറ്റല്‍ നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: